മുംബൈ: മുംബൈ ദഹിസാറില്‍ അമ്മയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന് അമ്മയുടെ കഴുത്തറുത്ത് കൊന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന യോഗേഷ് അമ്മ ലളിതയെ കഴുത്തറുത്ത് കൊന്നെന്നാണ് കേസ്.
തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന യോഗേഷിന് അമ്മയെ വേണ്ട രീതിയില്‍ ചികിത്സിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെ കുറിച്ച് ലളിത എപ്പോഴും മകനെ കുറ്റപ്പെടുത്തിയിരുന്നു.
ഇത് ബഹളത്തിലേക്ക് എത്തിയതോടെ യോഗേഷ് തലയിണകൊണ്ട് ശ്വാസംമുട്ടിച്ചശേഷം കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: