തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശ് കേരളത്തെ 5 വിക്കറ്റിന് തോല്‍പ്പിച്ചു. കേരളം നേടിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് മറികടന്നു. മധ്യപ്രദേശിന്റെ രജത് പട്ടിദാര്‍ അര്‍ധസെഞ്ചുറി നേടി. 92 പന്തില്‍ 77 റണ്‍സെടുത്താണ് രജത് പുറത്തായത്. 92 പന്തില്‍ 48 റണ്‍സുമായി ശുഭം ശര്‍മ്മ പുറത്താകാതെ നിന്നു.
വിഷ്ണു വിനോദിന് ഏഴു റണ്‍സിന് ഇരട്ട സെഞ്ച്വറി നഷ്ടമായി. 282 പന്തില്‍ നിന്നും വിനോദ് 193 റണ്‍സെടുത്തു. രഞ്ജിയില്‍ വിനോദിന്റെ കന്നി സെഞ്ച്വറിയാണ്.
ആദ്യ ഇന്നിംഗ്സില്‍ 63 റണ്‍സിന് ഓള്‍ഔട്ട് ആയ കേരളം ഇന്നിംഗ്സ് തോല്‍വിയിലേക്ക് കൂപ്പുകുത്താതെ കാത്തത് സച്ചിന്റെയും വിഷ്ണുവിന്റെയും പ്രകടനമാണ്.
വ്യാഴാഴ്ച തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനോട് സമനിലയില്‍ പിരിഞ്ഞ കേരളം പിന്നീട് ആന്ധ്രയെയും ബംഗാളിനെയും 9 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: