ന്യൂദല്‍ഹി : അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെതിരെ ഭീഷണി മുഴക്കി പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇന്ത്യ ശ്രമിക്കരുതെന്ന ഭീഷണിയോടെയാണ് വീഡിയോ സന്ദേശം പുറത്ത് വന്നിരിക്കുന്നത്.അതിനായി ശ്രമിക്കുന്നവര്‍ക്കെതിരെ ആയുധങ്ങള്‍ എടുക്കണമെന്നും അസ്ഹര്‍ പറയുന്നു.
‘ നമ്മുടെ ഭീരുത്വവും,പാപങ്ങളും കാരണമാണ് അയോദ്ധ്യയിലെ പള്ളി നമുക്ക് നഷ്ടപ്പെട്ടത്.ഇപ്പോള്‍ ആ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ ഇസ്ലാമുകള്‍ അല്ലാത്തവര്‍ ഒത്തുകൂടിയിരിക്കുകയാണ്.അതിനു അനുവദിക്കരുത്.നമുക്ക് വേണ്ടത് പള്ളിയാണ്.ഇസ്ലാം സമൂഹത്തിന്റെ അഭിമാനമാണത്.അള്ളാഹു നമുക്ക് വെളിച്ചം കാട്ടിത്തരും,ക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആയുധങ്ങള്‍ എടുക്കണം.രക്തച്ചൊരിച്ചില്‍ ഉണ്ടാകണം.ക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് മോദിയും,ഉദ്ധവ് താക്കറെയും അറിയണമെന്നും അസ്ഹര്‍ പറയുന്നു.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് റാലികള്‍ നടത്തുന്ന വി എച്ച് പി അടക്കമുള്ള സംഘടനകള്‍ക്കെതിരെയുമാണ് അസ്ഹര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍പെടുത്താനുള്ള ഇന്ത്യന്‍ നീക്കം മുന്നോട്ട് പോകുകയാണ്.യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഈ നീക്കത്തിനു പിന്തുണ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: