ബ്യൂണസ് അയേഴ്സ്: ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള അമേരിക്ക, ഇന്ത്യ, ജപ്പാന് രാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്ക് പുതിയ പേരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മൂന്നു രാഷ്ട്രങ്ങളുടെയും പേരിലെ ആഗംലേയ പദങ്ങളുടെ ആദ്യാക്ഷരം ഉപയോഗിച്ച് ‘ജയ്’ എന്നാണ് കൂട്ടായ്മയ്ക്ക് മോദി നല്കിയ നാമകരണം. ബ്യൂണസ് അയേഴ്സില്‍ ത്രിരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ പരാമര്‍ശം.
ഹിന്ദിയില്‍ ‘ജയ്’ എന്ന വാക്കിന് അര്‍ഥം വിജയമെന്നാണെന്ന് മോദി പറഞ്ഞു. സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കുമായി മൂന്നു രാഷ്ട്രങ്ങളും തുടക്കമിടുന്ന യത്നങ്ങള്‍ക്ക് ‘ജയ്’ എന്ന പദം നല്‍കുന്നത് നല്ല സന്ദേശമാകും. ജനാധിപത്യ മൂല്യങ്ങള്‍ പങ്കിടുന്ന മൂന്നു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഈ ഒത്തുചേരല്‍ സുവര്‍ണാവസരമാണ്. ഇന്ത്യയുമായി തന്ത്രപരമായ സഹകരണം പങ്കിടുന്ന സുഹൃദ് രാഷ്ട്രങ്ങളാണ് ജപ്പാനും അമേരിക്കയും. നല്ലൊരു ഭാവിക്കായി അവരോട് യോജിച്ച് പ്രവര്‍ത്തിക്കും, മോദി പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും സ്വതന്ത്രവും തത്ത്വാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാമെന്ന് മൂന്നു രാഷ്ട്രങ്ങളും ഉറപ്പുനല്‍കിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രകീര്‍ത്തിച്ചതായും ഗോഖലെ പറഞ്ഞു.
ജി20 ഉച്ചകോടിക്കായി മൂന്നു ദിവസത്തെ അര്‍ജന്റീന സന്ദര്‍ശനത്തിലാണ് മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: