ന്യൂദല്‍ഹി: പ്രത്യേക സൈനികാധികാര നിയമ (അഫ്സ്പ)മുള്ള പ്രദേശങ്ങളിലെ നടപടികളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
മണിപ്പൂരിലെയും ജമ്മു കശ്മീരിലും കേസുകള്‍ക്കെതിരെ മുന്നൂറ്റിയന്‍പതിലേറെ സൈനികര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍, യു.യു. ലളിത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്. കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജിയെ പിന്തുണച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ സൈനികരുടെ കൈകള്‍ വിറയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനം വേണ്ടതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. കേന്ദ്രം വിഷയം ചര്‍ച്ച ചെയ്യണമെന്നും സംവിധാനം ഒരുക്കണമെന്നും കോടതി ചൂണ്ടിക്കാണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: