ശബരിമല യുവതി പ്രവേശനത്തില്‍ എങ്ങനയും കോടതി വിധി നടപ്പാക്കുന്നതിനോടൊപ്പം വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുന്നത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണല്ലോ പിണറായി സര്‍ക്കാര്‍. ശബരിമലയില്‍ പോകുന്നവര്‍ക്ക് അപ്പവും അരവണയും കിട്ടിയിരുന്ന പഴയ കാലം മാറി. ഇന്ന് തല്ലും അറസ്റ്റും റിമാന്‍ഡും ഒക്കെയാണു പകരം കിട്ടുന്നത്. കേവലം വോട്ടിനായി സര്‍ക്കാര്‍ കാണിച്ചുകൂട്ടുന്ന നാടകത്തിലെ കഥാപാത്രങ്ങളായി മാറുകയാണ് ഭക്തരെല്ലാം. 5000 പോലീസ്, കമാന്‍ഡോകള്‍, നിരോധനാജ്ഞ, ശരണം വിളിവിലക്ക്, സന്നിധാനത്ത് വിരി വെയ്ക്കാന്‍ വിലക്ക്, ഇരുമുടിക്കെട്ട് പരിശോധന, തൊഴുതാല്‍ ഉടന്‍ മടങ്ങാന്‍ ആജ്ഞ. എല്ലാം കേട്ടുകേള്‍വിയില്ലാത്ത നാടകങ്ങള്‍.
മുഖ്യമന്ത്രിയാണെങ്കില്‍, ആക്ടിവിസ്റ്റുകളെ മല ചവിട്ടിക്കാന്‍ വെമ്പുന്നു. മറുഭാഗത്ത് ജീവന് നല്കി വിശ്വാസങ്ങളെ സംരക്ഷിക്കേണ്ടി വന്നാലും തയ്യാറാണെന്ന മട്ടില്‍ ഭര്ക്ത. കഴിഞ്ഞ മണ്ഡലകാലം വരെയും അപ്പവും അരവണയും പൂര്‍ണ്ണ സന്തോഷത്തോടെ വാങ്ങിയിരുന്ന ഭക്തര്‍ ഇന്ന് ഭണ്ഡാരത്തില് കാണിക്കയിടാന്‍ പോലും എന്തുകൊണ്ട് മടി കാണിക്കുന്നു നിസ്വാര്‍ഥമായി ചിന്തിച്ചാല്‍ അന്ന് ശബരിമലയിലെപ്രശ്നങ്ങള്ക്കു പരിഹാരമുണ്ടാകും.
– ധനലക്ഷ്മി, കോട്ടയം
കുഴപ്പം പാര്‍ട്ടിയുടേയോ
പാര്ട്ടിക്കാരുടേയോ?
സിപിഎം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി.ജയരാജന് ബന്ധു നിയമനക്കേസില്‍ കുടുങ്ങി രാജിവച്ചതോടെയായിരുന്നു ഈ സര്‍ക്കാരിന്റെ കലാപ്രകടനത്തിന്റെ തുടക്കം. വൈകാതെ യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞതിന് മന്ത്രി എ.കെ.ശശീന്ദ്രന് വീണു. പകരമെത്തിയ തോമസ് ചാണ്ടി കായലും കരയും കയ്യേറി വെട്ടിപ്പിടിച്ച് സ്വന്തമാക്കിയതിനെത്തുടര്‍ന്ന് നാണംകെട്ട് പടിയിറങ്ങി. ഭൂമി സംബന്ധമായ ആരോപണങ്ങളും, നിയമങ്ങള്‍ പാലിക്കാതെയുള്ള വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണവും പി.വി. അന്‍വര്‍ എംഎല്‍എയെ വേട്ടയാടുന്നു.
ഹവാല ഇടപാടുകളുടെ പേരില്‍ മകനും മരുമകനും വിദേശത്ത് അറസ്റ്റിലായതിന്റെ പ്രതിസന്ധിയിലാണ് കുന്നമംഗലം എഎല്‍എ, പിടിഎ റഹിം. സ്വര്‍ണക്കടത്തു കേസില്‍ കൊഫെപോസ ചുമത്തപ്പെട്ട പ്രതിയെ രക്ഷിക്കാനായി ആഭ്യന്തര വകുപ്പിന് കത്ത് കൊടുത്ത് കുഴപ്പത്തിലായിരിക്കുകയാണു് സ്വര്‍ണ ബിസിനസുകാരനായ കൊടുവള്ളി എഎല്‍എ കാരാട്ട് റസാഖ്.
മുന്നോക്ക ജാതിയില്‍പ്പെട്ട, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒന്നാം റാങ്കുകാരിയുടെ അവസരം തട്ടിയെടുത്ത്, അര്‍ഹതയില്ലാത്തിടത്ത് സ്വന്തം ഭാര്യയെ കോളജ് അധ്യാപികയാക്കി നിയമലംഘനം നടത്തി നാണംകെട്ട ഡിവൈഎഫ്ഐ നേതാവ് എ.എന്അച ഷംസീര്‍ എംഎല്‍എ യെ ചുരുട്ടിയെറിഞ്ഞു കോടതി. ഭാര്യയുടെ ജോലി മാത്രമല്ല, നാണവും മാനവും കൂടെപ്പോയി.
ബന്ധുവിനെ അധികശമ്പളവും ആനുകൂല്യങ്ങളും നല്കി, ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയില്‍ പ്രതിഷ്ഠിച്ച് നാണംകെട്ട മന്ത്രി കെ.ടി.ജലീല്‍, ഭാര്യയുടെ പ്രമോഷനില്‍ തട്ടി വീണ്ടും നാണം കെടുമോ എന്ന തത്രപ്പാടിലാണ്.
ഡിവൈഎഫ്ഐ ജില്ലാനേതാവായ യുവതിയെ പീഡിപ്പിച്ച കേസില്‍, ആറു മാസം പാര്‍ട്ടി വക സസ്പെന്‍ഷനിലാണ് ചെര്‍പ്പുളശ്ശേരിയിലെ ”നവോത്ഥാന യാത്രയുടെ നായകന്” പി.കെ.ശശി എംഎല്‍എ. ആ യുവതിയുടെ സൗമനസ്യം കൊണ്ട് (അതോ, പാര്‍ട്ടിയുടെ ഭീഷണിയില്‍ ഭയന്നോ) പോലീസില്‍ പരാതി നല്‍കിയിട്ടില്ല എന്നതിനാല്‍ ജയിലില്‍ പോകേണ്ടി വന്നില്ല എന്നു മാത്രം.
സിപിഎംകാരോട് ഒന്നു ചോദിച്ചോട്ടെ : നിങ്ങളുടെ പാര്‍ട്ടിയിലുള്ളവരെല്ലാം ഇത്തരക്കാരാണോ? അതോ പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ഇത്തരക്കാരാവുന്നതോ?
– രാമചന്ദ്രന്, പാണ്ടിക്കാട്
കുട്ടി എന്‍ജിനീയര്‍മാര്‍
സംസ്ഥാന സ്ക്കൂള് കലോല്‍സവത്തില്‍ മലപ്പുറം ജില്ല’ ഒന്നാമത് – അഭിമാനാര്‍ഹമായ നേട്ടം തന്നെ.മുതല്‍കൂട്ടായ കണ്ടുപിടുത്തങ്ങളാണ് മിടുക്കരായ കുട്ടികള്‍ കാഴ്ചവച്ചത് !പ്രളയത്തില്‍ ഒരു വീട് ബോട്ട് – രക്ഷാ – തെങ്ങില്‍ കയറും കോക്കോ ബോട്ട് –ഗൗരവാര്‍ഹമായ നേട്ടങ്ങള്‍ തന്നെ. ഇന്നത്തെ കാലത്ത് തെങ്ങില്‍ കയറി തേങ്ങാടൊനും – കവുങ്ങില്‍ കയറി അടയക്ക ഇടാനും വരെ- മെഷിനറി ആയി എന്നര്‍ത്ഥം ഭയങ്കര ചിലവ് വരുമെന്നും ശരി തന്നെ ഭാവിയിലെ പരിപൂര്‍ണ എന്‍ജിനീയര്‍മാര്‍ തന്നെ. ഓട്ടക്കാലണയല്ല – ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ. സ്ഫടികം സിനിമയിലെ ചാക്കോ മാഷിന്റെ ഇഞ്ചിനീരല്ല, എന്‍ജിനിയര്‍മാര്‍ തന്നെ.
-വി.വിനോദ് കുമാര്‍, നറുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: