സന്നിധാനം: സര്‍ക്കാരിന്റെ ഹിന്ദുവേട്ടയിലും പിടിപ്പുകേടിലും ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞതിന്റെ കുറ്റം ബിജെപിക്ക്! ദേവസ്വം ബോര്‍ഡ് യോഗങ്ങളടക്കം ഔദ്യോഗിക യോഗങ്ങളില്‍ ഇതെല്ലാം സമ്മതിക്കുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനിഷ്ടം ബിജെപിയെ കുറ്റപ്പെടുത്താന്‍.
സന്നിധാനത്ത് പോലീസ് നിയന്ത്രണമുള്ളതിനാല്‍ ഭക്തരെത്തുന്നില്ലെന്നും നിരോധനാജ്ഞ പൂര്‍ണമായും പിന്‍വലിക്കണമെന്നും ഇന്നലെ സന്നിധാനത്ത് നടന്ന അവലോകന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. പക്ഷെ, അത് കഴിഞ്ഞുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയുടെ സമരം ഭയന്നാണ് ഭക്തരെത്താത്തതെന്ന വിചിത്രന്യായം മന്ത്രി മുന്നോട്ടുവച്ചത്. ഡിജിപി ഉറപ്പുനല്‍കിയിട്ടും നിയന്ത്രണം നീക്കാന്‍ വൈകുന്നെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ തന്നെവിലപിച്ചു. ബാരിക്കേഡ് ഉള്‍പ്പെടെ സ്ഥാപിച്ചിരിക്കുന്നത് തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുന്നു. എന്നാല്‍, ഡിസംബര്‍ ആറ് കഴിയാതെ നിയന്ത്രണങ്ങള്‍ നീക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, രമ്യമായ പരിഹാരമുണ്ടാക്കാമെന്നു മാത്രമാണ് മന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞത്.
ചിത്തിര ആട്ടവിശേഷത്തിന് ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന നാമജപം കണ്ട് ഭയന്നാണ് ഭക്തര്‍ ശബരിമലയിലെത്താത്തതെന്നാണ് മന്ത്രിയുടെ പുതിയ കണ്ടുപിടിത്തം. കാണിക്കയില്‍ കുറവുണ്ടായതും അങ്ങനെയാണത്രേ. ഭക്തരുടെ സുരക്ഷയ്ക്കാണ് പോലീസ് ചെറിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്നും പോലീസിനെ ന്യായീകരിച്ച് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഭാഷയില്‍ ബിജെപിയുടെ നാമജപമാണ് ക്ഷേത്രങ്ങളെ തകര്‍ക്കുന്നതെന്നും ദേവസ്വം ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് പറയുന്നത് യുക്തിവാദികള്‍ പോലും ചെയ്യാത്തതാണെന്നുമാണ് ദേവസ്വം മന്ത്രിയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: