ധാക്ക: വെസ്റ്റ്് ഇന്‍ഡീസിന്റെ അഞ്ച് മുന്‍നിര ബാറ്റ്സ്മാന്മാരെ ക്ലീന്‍ ബൗള്‍ഡാക്കി ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ 128 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പം എത്തി. വിന്‍ഡീസിന്റെ മുന്‍നിരക്കാരായ ബ്രാത്ത്വെയ്റ്റ് , കീരന് പവല്‍, സുനില്‍ അംബ്രിസ്, റോസ്റ്റണ്‍ ചെയ്സ്, ഷായ് ഹോപ്പ് എന്നിവരുടെ സ്റ്റമ്പ് തെറിപ്പിച്ചാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ റെക്കോഡിനൊപ്പം എത്തിയത്. 1890 നു ശേഷം ഇതാദ്യമായാണ് ഇതേ രീതിയില്‍ അഞ്ച് മുന്‍നിരക്കാര്‍ പുറത്താകുന്നത്.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ കളിനിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് അഞ്ചിന് എഴുപത്തിയഞ്ച് റണ്‍സെന്ന നിലയില്‍ തകരുകയാണ്. അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ വിന്‍ഡീസിന് ബംഗ്ലാദേശിന്റെ സ്കോറിനൊപ്പം എത്താന്‍ 433 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിങ്ങ്സില്‍ ആതിഥേയര്‍ 508 റണ്‍സാണെടുത്തത്.
സ്റ്റമ്പെടുക്കുമ്പോള്‍ ഹെറ്റമയറും (32), ഡോറിച്ചും (17) പുറത്താകാതെ നില്‍ക്കുകയാണ്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന് രണ്ട് വിക്കറ്റും മെഹ്ദി ഹസന് മിര്‍സ മൂന്ന് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: