സിഡ്നി: ഇംഗ്ലണ്ട്് പര്യടനത്തിനിടയ്ക്ക് ടീമില്‍ നിന്ന് തഴയപ്പെട്ട മുരളി വിജയ് സെഞ്ചുറിയുമായി തിരിച്ചെത്തി. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയ്്്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ രണ്ടാം ഇന്നിങ്ങ്സില്‍ 132പന്തില്‍ 129 റണ്‍സ് നേടി. പതിനാറ് ഫോറും അഞ്ച് സിക്സറും അടിച്ചു.
അവസാന ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 211 റണ്‍സ് നേടി. മത്സരം സമനിലയായി. സ്കോര്‍: ഇന്ത്യ: 358, രണ്ട് വിക്കറ്റിന് 211, ഓസ്ട്രേലിയ ക്രിക്കറ്റ് ഇലവന് 544.
പിഴവില്ലാത്ത ഇന്നിങ്ങ്സ് കാഴചവെച്ച വിജയ് 91 പന്തില്‍ അമ്പത് തികച്ചു. പിന്നീട് വേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടിയ വിജയ് 27 പന്തില്‍ രണ്ടാം അര്‍ധശതകം കുറിച്ചു. 118 പന്തില്‍ സെഞ്ചുറിയടിച്ചു. ജാക്ക് കാര്ഡറുടെ ഒരു ഓവറില്‍ 41 റണ്‍സ് നേടി.
ഫാളിന്സിന്റെ പന്തില്‍ മുരളി വിജയ് ക്ലീന്‍ ബൗള്‍ഡായതോടെ മത്സരം അവസാനിപ്പിച്ചു. ഹനുമ വിഹാരി 15 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
കെ.എല്‍. രാഹുലുമൊത്ത് ഒന്നാം വിക്കറ്റില്‍ 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രാഹുല്‍ 98 പന്തില്‍ 62 റണ്‍സ് എടുത്തു. എട്ട് ഫോറും ഒരു സിക്സറും അടിച്ചു. ഷോര്‍ട്ടിന്റെ പന്തിലാണ് രാഹുല്‍ പുറത്തായത്.
നേരത്തെ ആറിന് 356 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് തുടങ്ങിയ ഓസ്ട്രേലിയ ക്രിക്കറ്റ് ഇലവന് 544 റണ്‍സിന് പുറത്തായി. നീല്സന് സെഞ്ചുറി നേടി. 170 പന്തില്‍ നൂറ് റണ്സ്കുറിച്ച ഈ ബാറ്റ്സ്മാനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയാ ണ് പുറത്താക്കിയത്. യാദവ് ക്യാച്ചെടുത്തു.
നാല് മത്സരങ്ങളുള്ള ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച അഡ്ലെയ്ഡില് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: