തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുഃന പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
ഇതിനെ തുടര്‍ന്ന് ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരുടേയും പ്രതികരണം എടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലറാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇതുപ്രകാരം മുഖ്യമന്ത്രി അടക്കമുള്ള മറ്റ് മന്ത്രിമാരുടെ വാര്‍ത്ത കുറിപ്പുകള്‍ അക്രഡിറ്റേഷനും പാസ്സും ഉള്ളവര്‍ പിആര്‍ഡി മുഖേന വാങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന് ഗസ്റ്റ്ഹൗസ് സെക്രട്ടറിയേറ്റ്, പൊതുപരിപാടികള്‍ എന്നിവയ്ക്കിടയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എടുക്കുന്നതിനു മുമ്പ് പിആര്‍ഡിയെ അറിയിക്കണം. മുന്‍കൂര്‍ അനുമതി വാങ്ങിച്ച് പ്രത്യേകമായി തയ്യാറാക്കുന്ന സ്ഥലത്തുവെച്ച് മാത്രമേ പ്രതികരണം എടുക്കാമെന്നുമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: