കോട്ടയം: ശബരിമലയിലെ പോലീസ് തേര്‍വാഴ്ചയെ അതിരൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് മുഖപത്രം സര്‍വീസ്. ശബരിമല ഇപ്പോഴും പോലീസിന്റെ പൂര്‍ണനിയന്ത്രണത്തിലാണെന്നും അവരില്‍ പലരും ഭക്തജനങ്ങളെ കാണുന്നത് ഭീകരരെപ്പോലെയെന്നും ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
മല കയറുന്നതിനു മുമ്പ് വാഹന നിയന്ത്രണം, പോലീസിന്റെ പാസ് പരിശോധന, മെറ്റല്‍ ഡിറ്റക്ടര്‍ മുഖേനയും അല്ലാതെയുമുള്ള സര്വാംഗപരിശോധന-ഇതെല്ലാം കടന്ന് സന്നിധാനത്തെത്തി, പടി ചവിട്ടി തൊഴുതിറങ്ങി ഒന്ന് കുത്തിയിരിക്കാനോ വിശ്രമിക്കാനോ പോലും ഇടമില്ലാത്ത അവസ്ഥ. വിരിവയ്ക്കാനും നാമംജപിക്കാനുമുള്ള ഇടമായ വലിയ നടപ്പന്തലിലേക്ക് പ്രവേശനമില്ലായ്മ എന്നിവയൊക്കെയാണ് ഭക്തജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍.
രാത്രിയില്‍ സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പിറ്റേന്ന് രാവിലെ നെയ്യഭിഷേകം നടത്തുന്നതുവരെ വൃത്തിഹീനമായ സ്ഥലങ്ങളില്‍ കഴിച്ചുകൂട്ടേണ്ടിവരുന്നു. അങ്ങനെയുള്ള സ്ഥലത്തിരുന്ന് ഹരിവരാസനംപാടി നട അടയ്ക്കുന്നതുവരെ, ശരണം വിളിക്കാമെന്ന് വിചാരിച്ചാല്‍ അതിനും വിലക്കാണ്. വാവരുസ്വാമിയുടെ നടയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തുന്നതിനും യഥേഷ്ടം മറ്റു വഴിപാടുകള്‍ നടത്തുന്നതിനും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു
ഭക്തജനങ്ങള്‍ക്കുവേണ്ടി പറയാന്‍ അവിടെ ഇപ്പോള്‍ ആരുമില്ലാത്ത അവസ്ഥയാണ്. അതിനു ചുമതലപ്പെട്ട ദേവസ്വം ബോര്‍ഡിലെ ഉത്തരവാദിത്വപ്പെട്ടവരെ പോലും അവിടെ കാണാനില്ല. കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ഭക്ഷണമോ, പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ വലയേണ്ടിവരുന്ന സാഹചര്യങ്ങള്‍ ഭക്തജനങ്ങളെ ശബരിമല തീര്‍ഥാടനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.
പരിപാവനമായ ഈ ദേവാലയത്തിന് ഇന്ന് എന്തു പറ്റിയെന്ന് വിശ്വാസി സമൂഹം ഹൃദയം പൊട്ടി കേഴുകയാണ്. അന്നത്തെ പോലീസ് ഏതു സാഹചര്യത്തിലും ഭക്തര്‍ക്ക് സഹായകരമായിരുന്നുവെങ്കില്, ഇന്നത്തെ പോലീസ് ഭക്തര്‍ക്ക് മാര്ഗതടസമുണ്ടാക്കാനും അവരെ കേസില്‍ കുടുക്കാനും ശിക്ഷിക്കാനുള്ള ശ്രമമമാണ് നടത്തുന്നതെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഇനിയെങ്കിലും സര്‍ക്കാര്‍ വസ്തുതകള്‍ കണ്ണുതുറന്നു കാണുാനും യഥാര്‍ഥ വിശ്വാസികളുടെ താത്പപര്യം സംരക്ഷിക്കാനും തയാറാകണം. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളും ഈശ്വരവിശ്വാസവും സംരക്ഷിക്കുന്നതിനായി എന്‍എസ്എസ് സ്വീകരിക്കുന്ന നിലപാടുകള്‍ തുടരും. അതിന്റെ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: