കൊച്ചി: അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ക്ക് അവകാശിയില്ലെങ്കില് ഗ്രാമപഞ്ചായത്തിന് ലേലം ചെയ്ത് വില്‍ക്കാം. അലയുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ തടയാന്‍ പഞ്ചായത്ത് ഡയറക്ടറുടേതാണ് ഉത്തരവ്. ആവശ്യമെങ്കില്‍ പഞ്ചായത്തിന് സംരക്ഷണ സംവിധാനമൊരുക്കാമെന്നും ഉടമസ്ഥരെ കണ്ടെത്താനായില്ലെങ്കില്‍ കാലികളെ ലേലം ചെയ്ത് തുക ഗ്രാമപഞ്ചായത്ത് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാമെന്നും പുതിയ ഉത്തരവ് നിര്‍ദേശിക്കുന്നു.
മൃഗസംരക്ഷണ നിയമങ്ങള്‍ കര്‍ശനമാക്കണം. പേവിഷബാധയും തെരുവുനായ ശല്യവും കൂടുന്നത് പഞ്ചായത്തുകള്‍ ചട്ടങ്ങള്‍ പാലിക്കാത്തതിനാലാണ്. ഒരു മാസത്തിനുള്ളില്‍ പ്രമേയം പാസാക്കി, നായ്ക്കളെയും പന്നികളെയും വളര്‍ത്താന്‍ ലൈസന്‍സും പേവിഷത്തിനെതിരെ പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കണം. തെരുവുനായ്ക്കളുടെ വംശവര്ധനയില്ലാതാക്കാന് എബിസി പദ്ധതി നടപ്പാക്കണം.
മാംസ വില്‍പ്പനശാലകളില്‍ സംസ്കരണ മാര്‍ഗങ്ങള്‍ ഉറപ്പാക്കണം. ഇല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കാമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ ജനപങ്കാളിത്തത്തോടെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ പോലീസിന്റെ സഹായം തേടാമെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: