ലണ്ടന്‍: രണ്ട് ഗോളിന് പിന്നിട്ടുനിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തമായ പോരാട്ടത്തിലൂടെ പൊരുതക്കയറി സമനില നേടി. പ്രീമിയര്‍ ലീഗില്‍ സതാംപട്ണെയാണ് യുണൈറ്റഡ് സമനിലയില്‍ പിടിച്ചുനിര്‍ത്തിയത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.
മൗറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സമനിലയോടെ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ പതിനാറ് പോയിന്റ് പിന്നിലായി.
തുടക്കത്തില്‍ തന്നെ ഗോളടിക്കാന്‍ ലഭിച്ച തുറന്നഅവസരം യുണൈറ്റഡ് നശിപ്പിച്ചുകളഞ്ഞു.
എന്നാല്‍ പതിമൂന്നാം മിനിറ്റില്‍ കിട്ടിയ അവസരം മുതലാക്കി സതാംപ്ടണ് മുന്നിലെത്തി. സ്റ്റുവര്‍ട്ട് ആംസ്ട്രോങ്ങാണ് സ്കോര്‍ ചെയ്തത്. യുണൈറ്റഡിന്റെ പ്രതിരോധ തകര്‍ച്ചയാണ് ഗോളിന് വഴിയൊരുക്കിയത്. ഏഴു മിനിറ്റുകള്‍ക്ക് ശേഷം സെഡറിക്ക് സോറസ് ഫ്രീകിക്കിലൂടെ രണ്ടാം ഗോള്‍ നേടി.
ഗോള്‍ മടക്കാനായി പൊരുതിക്കളിച്ച യുണൈറ്റഡ് ആദ്യ പകുതിയവസാനിക്കും മുമ്പ് രണ്ട് ഗോളും മടക്കി. 33-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവും 39-ാം മിനിറ്റില്‍ ആന്‍ഡര്‍ ഹെറാറയുമാണ് ലക്ഷ്യം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: