കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു. ഹര്‍ജിയില്‍ കക്ഷി ചേരാനായി അബ്ദുള്‍ റസാഖിന്റെ മകന് ഷഫീഖ് റസാക്ക് നല്കിയ അപേക്ഷ പരിഗണിക്കാനായാണ് ഹര്‍ജി മാറ്റിവെച്ചത്.
മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ള വോട്ടു നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രന്റെ ഹര്‍ജി സ്ഥലം എംഎല്‍എ ആയിരുന്ന പി ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെ നിര്‍ണ്ണായകമായിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ആയതിനാല്‍ നിയമപരമായി ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കെ.സുരേന്ദ്രന് സാധ്യമല്ല.
മുസ്ലീം ലീഗിലെ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എണ്‍പത്തിയൊന്‍പത് വോട്ടിനാണ് മഞ്ചേശ്വരത്ത് അബ്ദുള്‍ റസാഖ് വിജയിച്ചത്.
തെരഞ്ഞെടുപ്പില്‍ 259 പേര് കള്ളവോട്ടു ചെയ്തു എന്നും സുരേന്ദ്രന് ആരോപിച്ചിരുന്നു. എംഎല്‍എയായിരുന്ന പി.ബി. അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ. സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് കേസുമായി മുന്നോട്ട് പോവുകയാണെന്ന് സുരേന്ദ്രന് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: