മട്ടാഞ്ചേരി: എറണാകുളം ജില്ലയില്‍ നാല് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സൗരോര്‍ജ്ജ മേല്‍ക്കൂര വരുന്നു. എറണാകുളത്ത് രണ്ട് ആലുവ, അങ്കമാലി സ്റ്റേഷനുകളില്‍. സ്വയംപര്യാപ്ത സൗരോര്‍ജ്ജ വൈദ്യുതി റെയില്‍വേ സ്റ്റേഷന് പദ്ധതിയില്‍പ്പെടുത്തി തിരുവനന്തപുര ഡിവിഷനിലെ 19 റെയില്‍വേ സ്റ്റേഷനു കളാണ് ആദ്യഘട്ട പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്.
റെയില്‍വേസ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം മേല്ക്കൂരകളില് ഗാല്വാലും ഷീറ്റുകള്‍ പാകി അതിന് മുകളിലാണ്സൗരോര്ജ്ജ പാനലുകള്‍ സ്ഥാപിക്കുക. ഇതിന് മുന്നോടിയായി നിലവിലുള്ള ആസ്ബറ്റോസ് ഷീറ്റുകള്‍ നീക്കം ചെയ്യും.
എറണാകുളം ജങ്ഷന് 250 കിലോ വാട്ട്, എറണാകുളം ടൗണ്‍ 200 കി: വാട്ട്, ആലുവ 150 കി.വാട്ട്, അങ്കമാലി 50 കി: വാട്ട് എന്നിങ്ങനെ ഉല്പാദനശേഷിയുള്ള റൂഫ് പാനലുകളാണ് സ്ഥാപിക്കുക.ഇതിനായുള്ള നടപടികള്‍ പുര്‍ത്തിയായി.
പ്രതിദിനം 500 മുതല്‍ 2000 യുണിറ്റ് വരെ വൈദ്യുതി ഉല്പാദനമാണ് ലക്ഷ്യമിടുന്നത്. തുടര്ന്നിത്ഘട്ടം ഘട്ടമായി വിപുലീകരിക്കും. നിലവില്‍ എറണാകുളം ജംഗ്ഷന് സ്റ്റേഷനില്‍ പ്രതിദിനം 5000-6000 യുണിറ്റ് വൈദ്യുതിയാണ് ഉപഭോഗം. അങ്കമാലിയിലിത് 3000 യുണിറ്റ് വരെയാണ്.
സംസ്ഥാന വൈദ്യുതിബോര്‍ഡില്‍ നിന്ന് റെയിവേ യുണിറ്റിന് 10 രൂപ മുതല്‍ 6.50 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. സൗരോര്‍ജ്ജ വൈദ്യുതിക്ക് യുണിറ്റിന് നാല് രൂപയാണ് നിരക്ക്. ഇതിലുടെ പ്രതിവര്‍ഷം തിരുവനന്തപുരം ഡിവിഷന് ശരാശരി 10കോടി യോളം രൂപയാണ് നേട്ടമുണ്ടാകുകയെന്ന് വിലയിരുത്തുന്നു.
രണ്ടാം ഘട്ടമായി ചെറുസ്റ്റേഷനുകളിലെ പ്ലാറ്റ്ഫോംമേല്ക്കുരകളും സൗരോര്‍ജ്ജ പാനലുകളിലാക്കും. രാജ്യത്തെ 1500 ഓളം സ്റ്റേഷനുകളാണ് സോളാര്‍ പാനല്റൂഫ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. 2020നകം ആദ്യഘട്ടം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: