ന്യൂദല്‍ഹി: ഇന്ത്യയും യുഎഇയും തമ്മില്‍ 2 സുപ്രധാന കരാറുകളില്‍ ഒപ്പ് വെക്കും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ദ്വിദിന യുഎഇ.സന്ദര്‍ശനത്തിലാണ് കരാറില്‍ ഒപ്പ് വെക്കുക.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രണ്ട് ദിവസത്തെ യുഎഇ.സന്ദര്‍ശനം ഇന്ന് ആരംഭിക്കും. സുഷമ സ്വരാജിന്റെ സന്ദര്‍ശനവേളയില്‍ ഇന്ത്യയും യുഎഇയും 2 സുപ്രധാന കരാറുകളില്‍ ഒപ്പ് വെയ്ക്കുമെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി അറിയിച്ചു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇയും തമ്മിലുള്ള കറന്‍സി സ്വാപ്പ് കാരാറില്‍ സുഷമ സ്വരാജ് ഒപ്പ് വെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെയും യുഎഇയിലെയും ബിസിനസ് സമൂഹത്തിന് ഏറെ ലാഭമുണ്ടാക്കുന്നതാണ് കരാര്‍.
ഇന്ത്യയും യുഎഇയും സഹകരിച്ച് ഒരു ആഫ്രിക്കന്‍ രാജ്യത്ത് വികസന പ്രവര്‍ത്തനം നടത്താനുള്ള കരാറാണ് മറ്റൊന്ന്.ആദ്യമായാണ് ഇരു രാജ്യങ്ങളും ഇത്തരത്തിലുള്ള ഒരു കാരാറില്‍ ഒപ്പുവെക്കുന്നത്. ഇന്ത്യ യു.എ.ഇ ബന്ധത്തില്നാഴികക്കല്ലായിരിക്കും ഈ കരാറെന്ന് ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150 ാമത് ജന്മദിനത്തിന്റെയും സായിദ് വര്‍ഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: