തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി മതത്തിന്റെയും ജാതിയുടെയും പേരില്‍ യോഗം വിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രി കാണുന്നത്. കെഇഎന്‍ ഉയര്‍ത്തിയ സ്വത്വ വാദത്തിലേക്ക് മുഖ്യമന്ത്രി പോകുന്നുവെന്നതിന്റെ തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിലെ മാറ്റം കേരളത്തിന്റെ നവോത്ഥാനത്തിന് തന്നെ വെല്ലുവിളിയാണ്. നവോത്ഥാന യോഗത്തിലേക്ക് 190 സംഘടനകളെ വിളിച്ചിട്ട് 80 പേരാണ് പങ്കെടുത്തത്. ഇതൊരു സിപിഎം പരിപാടി മാത്രമാണ്. ഇതിന് സര്‍ക്കാര്‍ പണം ഉപയോഗിക്കാന്‍ പാടില്ലെന്നും അതിന് തങ്ങള്‍ എതിരാണെന്നും ചെന്നിത്തല പറഞ്ഞു.
സഭയെ ചിട്ടയോടെ മുന്നോട്ട് കൊണ്ടുപോകേണ്ട മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണ് പ്രവര്‍ത്തിച്ചത്. സഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് പ്രതിപക്ഷത്തിന് ആവശ്യമില്ല. പ്രതിപക്ഷത്തിന് ഇക്കാര്യങ്ങള്‍ പഠിപ്പിക്കാന്‍ വേറെ ആളുകളുണ്ട്. മുഖ്യമന്ത്രി പറയുന്നത് കേട്ട് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി കേഡര്‍മാരല്ല.
സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്ത് സഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കെ.ടി.ജലീലിനെതിരായ ബന്ധുനിയമന വിവാദം സഭയില്‍ ഉന്നയിക്കാതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബഹളത്തെത്തുടര്‍ന്ന് സഭ പിരിഞ്ഞതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: