തിരുവനന്തപുരം: കവിതാ മോഷണ വിവാദത്തില്‍ ദീപ നിശാന്തില് നിന്നും വിശദീകരണം ചോദിക്കുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ. ആരും സംഘടനയ്ക്ക് അതീതരല്ല. അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എകെപിസിടിഎ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്. താൻ എഴു വർഷങ്ങൾക്ക് മുൻപെഴുതിയ കവിത ദീപ നിശാന്തിന്റേതെന്ന പേരിൽ പ്രസിദ്ധികരിച്ചുവന്നതിനെ ചോദ്യം ചെയ്ത് എസ് കലേഷിട്ടൊരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് കവിതാ മോഷണത്തിന്റെ ചുരുളഴിയുന്നത്. തുടക്കം മുതൽ ഉരുണ്ടുകളിച്ച ദീപാ നിശാന്ത് ഒടുവിൽ മാപ്പുപറഞ്ഞ് തടിതപ്പാൻ ശ്രമിച്ചെങ്കിലും വിമർശനങ്ങൾ തുടരുകയാണ്. താനെഴുതിയ കവിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കവി ശ്രീചിത്രൻ നൽകിയതാണ് കവിതയെന്നാണ് ദീപ നിശാന്ത് പറയുന്നത്.
മാപ്പല്ല മറുപടിയാണ് തനിക്ക് വേണ്ടതെന്നാണ് കലേഷ് പറയുന്നത്. തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷച്ചവര്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അതിന് താന്‍ അര്‍ഹനാണെന്നും കലേഷ് വ്യക്തമാക്കിയിരുന്നു. 2011ല്‍ എസ് കലേഷ് എഴുതിയ അങ്ങനയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ എന്ന കവിതയാണ് എ.കെ.പി.സി.ടി.എയുടെ മാസികയില്‍ അധ്യാപിക ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: