വത്തിക്കാന്‍ സിറ്റി: സഭയിലെ ലൈംഗിക പീഡനങ്ങളില്‍ തുറന്നടിച്ച് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക താല്പര്യങ്ങളുള്ള പുരോഹിതര്‍ സഭാ വസ്ത്രം ഉപേക്ഷിച്ചുള്ള ജീവിതത്തിന് തയ്യാറാകണമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പുതിയതായി ഇറങ്ങുന്ന ‘ദ് സ്ട്രെംഗ്ത് ഓഫ് വൊക്കേഷന്‍’ എന്ന പുസ്തകത്തിലാണ് പുരോഹിതരുടെ സ്വഭാവ ദൂഷ്യത്തിനെതിരെ മാര്‍പാപ്പ തുറന്നടിച്ചത്.
ലൈംഗിക താല്പര്യങ്ങളുള്ള പുരോഹിതര്‍ ക്രൈസ്തവ ഗണത്തില്‍ ചേരുന്നവരല്ല, ഇത്തരത്തില്‍ ജീവിതം നയിക്കുന്നവര്‍ ഇരട്ട മുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കാനാണ് പുതിയ പുസ്തകത്തിലൂടെ മാര്‍പാപ്പ പറയുന്നത്. അതേസമയം സഭയ്ക്കുള്ളിലെ ‘സ്വവര്‍ഗ ലൈംഗികത’ തന്നെ ആകുലപ്പെടുത്തുന്ന ഒന്നാണെന്ന് പ്രസ്തുത പുസ്തകത്തില്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
സ്വവര്‍ഗരതിയെ കുറിച്ചുള്ള ചോദ്യം വളരെ ഗൗരവമേറിയതാണ്. മതപരമായ ജീവിതം ആഗ്രഹിക്കുന്നവരുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ കടുപ്പവുമാണ്. പുരോഹിത ജീവിതം തെരഞ്ഞെടുക്കുമ്പോള്‍ മനുഷ്യത്വത്തെക്കുറിച്ചും, വൈകാരികതയും,പക്വതയും കണക്കിലെടുക്കേണ്ടതുണ്ടെന്നും പോപ്പ് പറഞ്ഞു. തങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: