ചണ്ഡീഗഢ് : മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു രാജിവെയ്ക്കണമെന്നാവശ്യം ശക്തമാവുന്നു. പഞ്ചാബ് മുഖ്യമന്ത്രി സൈന്യത്തിന്റെ മുന്‍ ക്യാപ്റ്റന്‍ മാത്രമാണെന്ന മന്ത്രി സിദ്ദുവിന്റെ പരാമര്‍ശം വിവാദമായതോടെയാണ് സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
പാക്കിസ്ഥാനിലെ ഹൈദരാബാദില്‍ കര്‍താര്‍പുര്‍ ഇടനാഴിയുടെ തറക്കല്ലിടുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സിദ്ദു വിവാദ പ്രസ്താവ നടത്തിയത്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ ക്യാപ്റ്റനെന്നും, പഞ്ചാബ് മുഖ്യമന്ത്രി മുന്‍ സൈനിക ക്യാപ്റ്റനാണെന്നുമായിരുന്നു സിദ്ദുവിന്റെ പ്രസ്താവന. എന്നാല്‍ ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിനു തുല്യമാണെന്നും ഇതില്‍ അമൃത്സര്‍ ഈസ്റ്റ് എംഎല്‍എയായ സിദ്ദു ക്യാബിനറ്റ് പദവിയില്‍ നിന്ന് രാജിവെച്ച് ഒഴിയണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ ക്യാപ്റ്റനായി അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജിവെച്ച് ഒഴിയണം. അതിനുശേഷം രാഹുല്‍ നിര്‍ദ്ദേശിക്കുന്ന ജോലി ചെയ്യണമെന്നും പഞ്ചാബ് ക്യാബിനറ്റ് മന്ത്രി തൃപ്ത് രാജിന്ദര്‍ സിങ് ബാജ്വ സിദ്ദുവിനെ കുറ്റപ്പെടുത്തി.
അതിനിടെ കര്‍താര്‍പൂര്‍ ഇടനാഴി ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തത് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് വ്യക്തിപരമായി ക്ഷണിച്ചതിനെ തുടര്‍ന്നാണെന്നും അല്ലാതെ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിട്ടില്ലെന്നുമം സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: