ദോഹ: ഖത്തര്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് പിന്മാറുന്നു. പ്രകൃതി വാതക ഉത്പ്പാദനത്തില്‍ ശ്രദ്ധി കേന്ദ്രീകരിക്കാനാണ് ഒപെക്കില്‍ നിന്ന് പിന്മാറുന്നത്. ദോഹയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഖത്തര്‍ പെട്രോളിയം മന്ത്രി സാദ് അല്‍ കാബിയാണ് ഇക്കാര്യം അറിയിച്ചത്. 2019 മുതല്‍ ഖത്തര്‍ ഒപെക്കില്‍ നിന്ന് പിന്മാറുമെന്നാണ് അറിയിച്ചിരി്ക്കുന്നത്.
നിലവില്‍ പ്രതിവര്‍ഷം 77 ദശലക്ഷം ടണ്‍ പ്രകൃതിവാതകം ഉത്പ്പാദിപ്പിച്ചിരുന്നത് വരും വര്‍ഷങ്ങളില്‍ 110 ദശലക്ഷം ടണ്ണാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഒപെക്കില്‍ നിന്നുള്ള പിന്മാറ്റം. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കേയാണ് ഈ നടപടി. പ്രതിവര്‍ഷം 6,00,000 എണ്ണയാണ് ഖത്തര്‍ ഉത്പ്പാദിപ്പിക്കുന്നത്.
ഈ മാസം ഒമ്പതിന് ഒപെക് രാജ്യങ്ങളുടെ യോഗം ചേരുന്നുണ്ട്. ഇതില്‍ ഖത്തര്‍ ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന. 1961ലാണ് ഖത്തര്‍ ഒപെക്കില്‍ അംഗമായത്. ലോകത്തിലെ എണ്ണ കയറ്റുമതിക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക്കില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: