മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും ശക്തമായി പറഞ്ഞത് സിപിഎം അല്ലേ? മാധ്യമ സിന്‍ഡിക്കേറ്റ് എന്ന വാക്കുതന്നെ ഉണ്ടാക്കിയത് പിണറായി അല്ലേ? ആ മാധ്യമ സിന്‍ഡിക്കേറ്റ് ഇപ്പോഴുമുണ്ട്. എല്ലാ മാധ്യമങ്ങളിലും സിപിഎമ്മിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഫ്രാക്ഷന് ഉണ്ട്. വളരെ ബോധപൂര്‍വം എസ്എഫ്ഐക്കാരായ ആളുകളെ പാര്‍ട്ടി സഹായിച്ച് നേതൃത്വം ഇടപെട്ട് സീറ്റ് വാങ്ങിക്കൊടുത്ത്, പാര്‍ട്ടിതന്നെ പഠിപ്പിച്ച്, പാര്‍ട്ടിക്കുവേണ്ടി വളര്‍ത്തിയെടുത്ത്, വേണ്ട രീതിയില്‍ ക്ലാസുകള്‍ കൊടുത്ത്, പ്രത്യയശാസ്ത്ര അവബോധം നല്കി, അതത് മാധ്യമങ്ങളിലെ നയങ്ങളെ സ്വാധീനിക്കാന്‍ പറ്റുന്ന തരത്തില്‍ കരുത്തുറ്റവരാക്കിമാറ്റും. മാസത്തില്‍ ഒരു പ്രാവശ്യമൊക്കെ ഒരുമിച്ചിരുന്ന് ഏതൊക്കെ രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ഗൈഡസന്സ് കൊടുത്ത് പിഴവില്ലാത്ത രീതിയില്‍ മാധ്യമങ്ങളെ പാര്‍ട്ടി കൈകാര്യം ചെയ്യുന്നുണ്ട്.
വത്സന് തില്ലങ്കേരി
കെ.ടി. അദീബ് രാജിവച്ചതോടെ എല്ലാം അടഞ്ഞ അധ്യായമാക്കി രക്ഷപ്പെടാനാണ് മന്ത്രി ജലീല്‍ ശ്രമിക്കുന്നത്. കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനത്തില്‍ കെ.ടി. ജലീല്‍ നടത്തിയ നിയമവിരുദ്ധമായ സ്വജനപക്ഷപാതം ഇല്ലാതാകില്ല. മന്ത്രി ജലീല്‍ നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണം. അതിനായി, രാഷ്ട്രീയമായും നിയമപരമായും ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകും. അല്ലാതെ എല്ലാവരെയും നോക്കുകുത്തിയാക്കി കളിപ്പിക്കാമെന്ന മന്ത്രി കെ.ടി. ജലീലിന്റെ ഈ അധികാര ധാര്‍ഷ്ട്യമുണ്ടല്ലോ, അത് ഈ പ്രബുദ്ധ കേരളത്തില്‍ വിലപ്പോകില്ല.
പി.കെ ഫിറോസ്
നമ്മള് മക്കളെ വളര്‍ത്തുമ്പോള്‍ അടിക്കും, വഴക്കുപറയും, ചിലത് എതിര്‍ക്കും അത് അവരെ നേര്‍വഴിക്കു നടത്താനാണ്. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അങ്ങനെയൊരുതിരുത്തല് ഉണ്ടാകുന്നില്ല. ഒരു അച്ഛനും മകളും ഒരു വഴിയിലൂടെ നടന്നുപോയാല്‍ വിചാരണ ചെയ്യപ്പെടുന്ന നാടാണിത്. അതില്‍പ്പരം അപമാനം വേറെ എന്തുണ്ട്? മനുഷ്യര്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുള്ള നാടാണിത്. ഇവിടെ ആരെയും ഉപദ്രവിക്കരുത് എന്നതാണ് നിരോധനമായുള്ളത്. നിങ്ങളുടെ വിശ്വാസത്തെ ഹനിക്കരുത്. നിങ്ങളെ തടയരുത്. ദോഷകരമായത് ചെയ്യുന്നുവെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാനുള്ള അവകാശമുണ്ട.് എന്റെ സ്ഥാപിത താല്പര്യത്തിന് തടയിടുമ്പോഴാണ് വിഷയങ്ങള്‍ ഉണ്ടാകുന്നത്. എന്റെ സ്വാതന്ത്ര്യം ഒരാളുടെ മൂക്കിന് തുമ്പിനു താഴെവരെയെ ഉള്ളൂ. മൂക്കില്‍ കൈകൊണ്ടാല്‍ അത് പ്രശ്നമാകും.
മധുപാല്‍
അന്നൊക്കെ അഞ്ചു പൈസയ്ക്ക് നല്ല പേപ്പര്‍ കിട്ടും. പക്ഷേ അച്ഛന് മൂന്നു പൈസേടെ പേപ്പറേ തരൂ. അതും നാലുപേപ്പര്‍ ഒരു കഥയ്ക്ക്. മാര്യേജ് കഴിഞ്ഞ് ഹസ്ബന്‍ഡിന്റെ അടുത്ത് പോകുമ്പോള്‍ ഇതെനിക്കൊരു ഭയങ്കര പ്രശ്നമായിരുന്നു.
ജീവിതത്തിലാദ്യമായി ബോണ്ട് പേപ്പര്‍ കാണുന്നു. റൈറ്റിങ് പാഡ് കാണുന്നു. ഞാന്‍ നിലത്തിരുന്ന് എഴുതിയിരുന്ന ആളാണ്. ഇപ്പോഴും എനിക്കൊരു മേശയില്ല. Feel uncomfortable with all those things. അപ്പൊ ഈ ഫെമിനിസം ഒക്കെ വരുമ്പോള്‍ എന്തോ ഞാനത്ര ഉള്‍ക്കൊണ്ടിട്ടില്ല. ധൈര്യമില്ലാഞ്ഞിട്ടാവാം. ഞാന്‍ നില്ക്കുന്ന സ്ഥലം ഒരു കുരിശിന്റെ മിഡ്പോയന്റിലാണ്. എനിക്കങ്ങോട്ടും ഇങ്ങോട്ടും പോകാം. കഥ എഴുതുന്ന അഷിതയും ഇതെല്ലാം അനുഭവിച്ച അഷിതയും രണ്ടുപേരും ഡിഫറന്റാണ്. അനുഭവിച്ചവര്‍ അവിടെയുണ്ട്. ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല, അതെനിക്കറിയാം.
അഷിത
തന്റെ സിനിമകളുടെ ഇതിവൃത്തങ്ങള്‍ പ്രത്യക്ഷ രാഷ്ട്രീയ ഭൂമിയില്‍ നിലയുറപ്പിക്കാത്തതാവുമ്പോഴും അതിന്റെ ചരിത്രപരതയെയും ജീവിതാനുഭവങ്ങളെയും വര്‍ത്തമാനകാലത്തിന്റെ രാഷ്ട്രീയ വായനകളിലേക്ക് കൊണ്ടുപോകാനാവുന്ന തരത്തില്‍ ദേശകാലങ്ങളെയും ജീവിതപശ്ചാത്തലങ്ങളെയും സ്വന്തമായ ചലച്ചിത്രഭാഷയുടെ പ്രയോഗരീതികള്കൊണ്ട് നവീനമാക്കാനാണ് ലെനിന് തന്റെ ഓരോ സിനിമയിലും ശ്രമിക്കുന്നത്.
ലെനിന്റെ എല്ലാ സിനിമകളും പ്രമേയപരമായി വ്യത്യസ്തമാണെങ്കിലും അതിന്റെ അന്തര്‍ധാരയായി വ്യവസ്ഥകളെയും ആചാരങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിക്കുന്ന തരത്തിലുള്ള ചെറുത്തുനില്‍പ്പുകളും ആന്തരിക പ്രക്ഷോഭങ്ങളും നടത്തുന്ന കഥാപാത്രങ്ങളും പ്രമേയപരിസരവും ഒരു തുടര്‍ പ്രക്രിയയുടെ ആവിഷ്കാരം പോലെ പ്രത്യക്ഷപ്പെടുന്നുണ്ടാവും.
വി.കെ ജോസഫ്
നമ്മുടെ ഭരണഘടനയുടെ സവിശേഷതയെന്നത് ചില സുരക്ഷാ സംവിധാനങ്ങളാണ്. അതിലൊന്നാണു മതസ്വാതന്ത്ര്യം സംബന്ധിച്ച 25-ാം വകുപ്പ്.
അത് പൊതുക്രമത്തിനുംസദാചാരത്തിനും വിധേയമായിരിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. ഈ സദാചാരം വളരെ പ്രധാനപ്പെട്ടതാണ്. മതങ്ങളുടെ ധാര്‍മിക മൂല്യങ്ങളും ഭരണഘടനാധാര്‍മികതയും തമ്മില്‍ ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. അമ്പലത്തില്‍ പൂജ എങ്ങനെ നടത്തണം, പള്ളിയില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം, മസ്ജിദില്‍ എങ്ങനെ നിസ്കരിക്കണം, മുട്ടുകുത്തുന്നത് ശരീരഘടനയ്ക്ക് എതിരാണ്- എന്നൊക്കെ പറയുന്നത് ഭരണഘടനാ ധാര്‍മികതയ്ക്ക് എതിരാണ്.
അത് ഭരണഘടന മതങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനകത്തുള്ളതാണ്. അതില്‍ കോടതി കൈകടത്തുന്നത് ശരിയല്ല; ഭരണഘടനാപരമായി പാടില്ല.
ജസ്റ്റിസ് കുര്യന് ജോസഫ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: