ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിവാരിത്തേയ്ക്കാന്‍ വീണ്ടും നീക്കം. ബുദ്ധിജീവികളെന്ന് സ്വയം അവകാശപ്പെടുന്നവരാണ് ഇതിനു പിന്നില്‍. വ്യാജ ആരോപണങ്ങളുയര്‍ത്തി മോദിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ് പുതിയ പദ്ധതികള്‍ക്കു പിന്നില്‍.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന 22 ഏറ്റുമുട്ടലുകള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി പഴയ പത്രപ്രവര്ത്തകന് ബി.ജി. വര്‍ഗീസും ഹിന്ദിഗാനരചയിതാവ് ജാവേദ് അക്തറും സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. കേസ് 12ന് പരിഗണിക്കും.ഏറ്റുമുട്ടലുകളെല്ലാം വ്യാജമെന്നാണ് ഹര്‍ജിയിലെ ആരോപണം.
2002 മുതല്‍ 2007 വരെ നടന്ന ഏറ്റുമുട്ടലുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി തന്നെ സമിതിയെ നിയോഗിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ പുതിയ കേസുകള്‍ ഉണ്ടാക്കിയെടുക്കാനാണ് നീക്കം. ഗുജറാത്ത് കലാപത്തില്‍ മോദിയെ കുടുക്കാന്‍ വലിയ ശ്രമങ്ങളാണ് നടന്നത്. ഒടുവില്‍ മോദി കുറ്റക്കാരനല്ലെന്ന് കോടതികള്‍ തന്നെ വിധിച്ചു. സുപ്രീംകോടതി നേരിട്ട് നിയമിച്ച അന്വേഷണ സമിതിയും മോദി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: