ന്യൂദല്‍ഹി: ദല്‍ഹിയിലെ അരവിന്ദ് കേജ്രിവാള് സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇരുപത്തിയഞ്ചു കോടി രൂപ പിഴയിട്ടു. അന്തരീക്ഷ മലിനീകരണം തടയാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. തുക കേന്ദ്ര മലിനീകരണം നിയന്ത്രണ ബോര്‍ഡില്‍ അടയ്ക്കണം.
ഇനി വീഴ്ച വരില്ലെന്ന് വ്യക്തമാക്കി ഇരുപത്തിയഞ്ചു കോടി രൂപയുടെ ജാമ്യം നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അന്തരീക്ഷ മലിനീകരണം തടയാന്‍ ദല്‍ഹി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: