ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആദ്യ എഞ്ചിനില്ലാ ട്രെയിനിന്റെ പരീക്ഷണം വന്‍ വിജയം. ഇന്ത്യയിലെ മറ്റ് ട്രെയിനുകളുടെ വേഗമായ 180 കിലോമീറ്ററും മറികടന്ന് ട്രെയിന്‍ പാഞ്ഞു.
സിഗ്നല്‍ സംവിധാനവും പാളങ്ങളും സജ്ജമെങ്കില്‍ ഇത് 200 കിലോമീറ്റര്‍ വരെ വേഗത്തിലോടും. കോട്ട-സവായി-മധോപ്പൂര്‍ ഭാഗത്തെ റെയില്‍ പാളത്തിലാണ് 180 കിലോമീറ്റര്‍ വേഗം മറികടന്നത്, ചരിത്രനേട്ടം അറിയിച്ച് മന്ത്രി പീയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
2019 ജനുവരി ഒന്നിന് പുതിയ ട്രെയിനിന്റെ കന്നിയോട്ടം നടക്കുമെന്നാണ് കരുതുന്നത്. 16 കോച്ചുള്ള ട്രെയിനാകും ഓടിക്കുക. ഇന്ത്യയിലെ റെയില്‍വേ പാളങ്ങളില്‍ 0.3 ശതമാനം ഭാഗത്തു മാത്രമേ 160 കിലോമീറ്ററില്‍ കൂടുതല്‍ വേഗം കൈവരിക്കാനാകു. 360 ഡിഗ്രി തിരിക്കാന്‍ കഴിയുന്ന സീറ്റുകളും മോഡുലാര്‍ ടോയ്ലറ്റുകളും മോഡുലാര്‍ ലഗേജ് റാക്കുകളും സ്ലൈഡിങ് വാതിലുകളുമുള്ള കോച്ചുകളില്‍ ഓട്ടോമാറ്റിക്ക് ചവിട്ടുപടികളും വൈഫൈയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: