സന്നിധാനം: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷകസമിതി പമ്പയില്‍ എത്തി. ജസ്റ്റിസ് പി.ആര്. രാമന്, ജസ്റ്റിസ് എസ്. സിരിജഗന്, ഡിജിപി എ. ഹേമചന്ദ്രന് എന്നിവരുള്‍പ്പെട്ട സമിതി നിലയ്ക്കലെയും പമ്പയിലെയും അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തി.
ഉച്ചയോടെ എത്തിയ സമിതി നിലയ്ക്കല്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തി. പുതുതായി നിര്‍മിച്ച വിരി വയ്ക്കാനുള്ള ഷെഡ്, കുടിവെള്ള പ്ലാന്റ്, യുവിആര്ഒ പ്ലാന്റ്, കിയോസ്കുകള്‍, ശൗചാലയങ്ങള്‍, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിശ്രമസ്ഥലം, പോലീസ്ബങ്കര്, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ സന്ദര്‍ശിച്ചു. വൈകിട്ട് മൂന്ന് മണിയോടെ പരിശോധനയ്ക്കായി പമ്പയിലേക്ക് സമിതി തിരിച്ചു. സന്നിധാനത്ത് ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ സമിതി ഇന്ന് വിലയിരുത്തും. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ്, കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി, ഇന്റലിജന്‍സ് ഐജി അശോക്യാദവ്, എഡിഎം പി.ടി. ഏബ്രഹാം, ശബരിമല എഡിഎം വി.ആര്. പ്രേംകുമാര്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: