മാഡ്രിഡ്: വിയാ റയലിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ബാഴ്സലോണ ലാലിഗില് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. പതിനാല് മത്സരങ്ങളില്‍ 28 പോയിന്റോടെയാണ് ബാഴ്സ വീണ്ടും മുന്നിലെത്തിയത്.
കളം നിറഞ്ഞുകളിക്കുകയും ആദ്യ ഗോളിന് വഴിയൊരുക്കുകയും ചെയ്ത ഒസ്മാനെ ഡെംബെലെയാണ് ബാഴ്സയുടെ വിജയശില്‍പ്പി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഡെംബെല മിന്നുന്ന പ്രകടനമാണ് കാഴചവച്ചത്.
മുപ്പത്തിയാറാം മിനിറ്റില്‍ ജെറാര്‍ഡ് പൈക്ക് ബാഴ്സയെ മുന്നിലെത്തിച്ചു. ഡെംബെലെയും പൈക്കും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ആദ്യ പകുതിയില്‍ ബാഴ്സ ഒരു ഗോളിന് മുന്നിട്ടുനിന്നു. ഭാവിവാഗ്ദാനമായ കാള്‍സ് അലനയാണ് രണ്ടാം ഗോള്‍ നേടിയത്. പകരക്കാരനായി കളിക്കളത്തിലെത്തിയ ഈ ഇരുപതുകാരന് ലയണല്‍ മെസിയുടെ പാസ് മുതലാക്കിയാണ് സ്കോര്‍ ചെയ്തത്. സ്പാനിഷ് താരമായ അലനയുടെ ലാലിഗയിലെ ആദ്യ ഗോളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: