തിരുവനന്തപുരം: നിയമസഭാ നടപടിക്രമങ്ങളുമായി സഹകരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. നാലു ദിവസമായി ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തി വരികയായിരുന്നു.
തുടര്‍ന്ന് സ്പീക്കറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ചോദ്യോത്തര വേളയുമായി സഹകരിക്കുമെന്നും പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിട്ടുണ്ട്.
ഏന്നാല്‍ സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ പിന്വലിക്കണമെന്ന്വ രമേശ് ചെന്നിത്തല അവശ്യപ്പെട്ടു. ഇതിനായി രാപ്പകല്‍ സമരം തുടങ്ങുമെന്നും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.
അതിനിടെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിനു പുറത്ത് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന രണ്ടാം ദിവസവും സമരം തുടര്‍ന്നു. നിരോധനാജ്ഞ പിന്‍വലിക്കുക, ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എംഎല്‍എമാരായ വി.എസ്. ശിവകുമാര്‍, ഡോ. എന്‍. ജയരാജ് പാറയ്ക്കല്‍ അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: