മുംബൈ :2032ലെ ഒളിമ്പിക്സിന് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി.
കൂടാതെ 2020 ഏഷ്യന്‍ ബീച്ച് ഗെയിംസിനും 2030ലെ ഏഷ്യന്‍ ഗെയിംസിനും ആതിഥേയത്വം വഹിക്കാനും കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷന്‍ എം. രാമചന്ദ്രന് അറിയിച്ചു.
ഒളിമ്പിക്സിന് വേദിയൊരുക്കുന്നതിന് 12ലക്ഷം കോടി ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ആറ് ലക്ഷം കോടി ഡോളര്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി നല്‍കും. ബാക്കി തുക ഇന്ത്യയ്ക്ക് ഒരു പ്രശ്നമാകില്ല. പത്തു വര്‍ഷത്തോളമെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ പൂര്‍ത്തീകരിച്ചാല്‍ മതിയെന്നും രാമചന്ദ്രന് പറഞ്ഞു.
ഒളിമ്പിക് കൗണ്‍സില്‍ അധ്യക്ഷന്‍ തോമസ് ബുക്കുമായി ഇതുസംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
2020ല്‍ ജപ്പാനിലാണ് ഒളിമ്പിക്സ് നടക്കേണ്ടത്. 2024ല്‍ പാരീസില്‍ വെച്ചും, 2028ല്‍ ലോസ് ഏഞ്ചല്‍സിലും വെച്ച് നടത്താനും നിലവില്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: