ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തെന്ന കുറ്റത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി അറസ്റ്റില്‍. തെലങ്കാന രാഷ്ട്രസമിതി നേതാവും കൂടിയായ റാവു ചൊവ്വാഴ്ച സംസ്ഥാനത്തെ
വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ സംഘടിപ്പിച്ചിരുന്നു ഇതിനെതിരെ പ്രതിഷേധത്തിന് ജനങ്ങളോട് ആഹ്വാനം നല്‍കിയെന്ന കുറ്റത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജനങ്ങള്‍ക്കു നേരെയുള്ള മുഖ്യമന്ത്രിയുടെ ഉപദ്രവങ്ങളില്‍ പ്രതിഷേധിക്കുന്നതിനാല്‍ കൊടങ്കലില്‍ ടിആര്‍എസിന്റെ റാലി നടക്കുന്നതിനാല്‍ ബന്ദ് ആചരിക്കണമെന്നാണ് റെഡ്ഡി ആദ്യം ആഹ്വാനം ചെയ്തത്. എന്നാല്‍ പിന്നീട് അത് പിന്‍വലിച്ച് പ്രതിഷേധിക്കാന്‍ റെഡ്ഡി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ റാവു തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ നൂറോളം പോലീസുകാരെത്തി വീട് വളഞ്ഞശേഷമാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തത്. റെഡ്ഡിയുടെ സഹോദരന് കൊണ്ടല്‍ റെഡ്ഡിയും, ഇയാളുടെ ഗണ്‍മാനും വാച്ച്മാനും ഇതോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. റെഡ്ഡിയെ ഷംഷബാദ് പോലീസ് സ്റ്റേഷനിലേക്ക് പിന്നീട് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അറസ്റ്റ് സംബന്ധിച്ചുള്ള ഒരു പേപ്പറും ഇല്ലാതെയാണ് റെഡ്ഡിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗീത കുറ്റപ്പെടുത്തി. ഇവരുടെ പക്കല്‍ ഐഡി കാര്‍ഡുപോലും ഉണ്ടായിരുന്നില്ല. അതേസമയം റെഡ്ഡി തിരിച്ചുവരുന്നതുവരെ പ്രവര്‍ത്തകര്‍ ശാന്തരായി ഇരിക്കണമെന്നും ഗീത അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: