ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടത്തും. ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ കാലാവധി 2019 മെയ് ജൂണ്‍ എന്നീ മാസങ്ങളില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുന്നത്.
അതേസമയം ലോകസഭയ്ക്കൊപ്പം ജമ്മു കശ്മീലും തെരഞ്ഞെടുപ്പ് നടത്തുമെന്നും സൂചനയുണ്ട്. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഇത് മെയില്‍ അവസാനിക്കുന്നതുകൊണ്ടാണ് ലോക്സഭയ്ക്കൊപ്പം സംസ്ഥാനത്തും തെരഞ്ഞെടുപ്പ് നടത്തുന്നത്. ജമ്മുകശ്മീരിലെ സര്‍ക്കാരിന്റെ കാലാവധിയായ ആറു വര്‍ഷം മാര്‍ച്ച് 16 2021ലാണ് അവസാനിക്കേണ്ടത്. എന്നാല്‍ ഭൂരിപക്ഷം നഷ്ടമായതോടെ സര്‍ക്കാരിനെ പിരിച്ചുവിടുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ലോക്സഭയിലും അഞ്ചു വര്‍ഷമാണ് ഭരണ കാലാവധി.
സിക്കിം സര്‍ക്കാരിന്റെ കാലാവധി 2019 മെയ് 27നാണ് അവസാനിക്കുന്നത്. അന്ധ്ര പ്രദേശ്- ജൂണ്‍ 18, ഒഡീഷ- ജൂണ്‍ 11, അരുണാചല്‍ പ്രദേശ് ജൂണ്‍ എന്നിങ്ങനെയാണ് കാലാവധി അവസാനിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന സര്‍ക്കാരുകളില്‍ ഏതെങ്കിലും കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ അതും ഇതിനൊപ്പം നടത്തുന്നതാണ് കീഴ്വഴക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: