ന്യൂദല്‍ഹി : സിഖ് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി രണ്ടംഗ അന്വേഷണ സംഘത്തിന് അനുമതി നല്കി. ആദ്യം മുന്നംഗ സംഘത്തെയാണ് കേസന്വേഷണം ഏല്‍പ്പിച്ചത്. ഇതില്‍ നിന്ന് ഒരാള്‍ പിന്മാറിയതോടെ മറ്റുരണ്ടുപേര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണച്ചുമതല നല്കി. സുപ്രീംകോടതി ഈ തീരുമാനത്തിന് അംഗീകാരവും നല്‍കുകയായിരുന്നു.
മുന്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എന്‍. ദിംഗ്ര, ഹിമാചല്‍ പ്രദേശ് കേഡര്‍ ആപിഎസ് ഓഫീസര്‍ അഭിഷേക് ദുല്ലാര്, റിട്ടയേര്‍ഡ് ഐജി രാജ്ദീപ് സിങ് എന്നിവരെയാണ് ആദ്യം അന്വേഷണത്തിന് നിയോഗിച്ചത്. എന്നാല്‍ രാജ്ദീപ് വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഇതില്‍ നിന്ന് പിന്മാറി.
അന്വേഷണ സംഘത്തില്‍ വീണ്ടും മൂന്നാമതൊരാളെ നിയമിക്കുന്നത് കേസന്വേഷണത്തില്‍ കാലതാമസം ഉണ്ടാക്കുമെന്ന് എതിര്‍ഭാഗം സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കേസ് രണ്ടംഗ സമിതി അന്വേഷിക്കുന്നതില്‍ തടസ്സമില്ലെന്ന് അറിയിക്കുകയായിരുന്നു.
അതേസമയം മൂന്നംഗ സമിതിക്കാണ് അന്വേഷണച്ചുമതലയെന്ന ഉത്തരവ് നടപ്പിലാക്കുന്നതിനായി മൂന്നംഗ ബെഞ്ച് രൂപീകരിക്കണമെന്നും അതുവരെ സമിതിയിലെ രണ്ടുപേര്‍ കേസ് അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 1984 സിഖ് കലാപവുമായി ബന്ധപ്പെട്ട് 186 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: