കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. മട്ടന്നൂര്‍ നഗരത്തില്‍ അലങ്കാരം ആരംഭിച്ചു. 7 മുതല്‍ നഗരത്തില്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കുവാനാണ് സംഘാടകസമിതി തീരുമാനിച്ചതെങ്കിലും പല മേഖലയിലും വൈദ്യുത ദീപാലങ്കാരം ആരംഭിച്ചു. 8 ന് കേരളീയ സാംസ്കാരികത്തനിമ വിളിച്ചോതുന്ന വിളംബര ഘോഷയാത്ര മട്ടന്നൂര്‍ നഗരത്തില്‍ നടക്കും. കോളജ് വിദ്യാര്‍ത്ഥികള്‍, എന്‍സിസി , സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ അണിനിരക്കും.
കണ്ണൂരിന്റെ ചിരകാല സ്വപ്നമായ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്ന നിമിഷം ആഘോഷമാക്കി മാറ്റാനുളള ഒരുക്കങ്ങളാണ് പ്രദേശത്തെ എല്ലാ മേഖലകളിലും നടന്നു വരുന്നത്. ഉദ്ഘാടനം ജനകീയ ആഘോഷമാക്കി മാറ്റാന്‍ സാമൂഹ്യ-സാംസ്ക്കാരിക മേഖലയിലെ സംഘടനകളെല്ലാം സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഒരു ലക്ഷം പേര് പങ്കെടുക്കുമെന്ന് കരുതുന്ന ഉദ്ഘാടന പൊതു സമ്മേളനം നടക്കുന്ന വേദിയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മിനുക്കു പണികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉത്തര മലബാറിന്റെ വികസന പന്ഥാവില്‍ പുതിയൊരധ്യായം തുറക്കപ്പെടുന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടന പരിപാടി ചരിത്രസംഭവമായി മാറുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: