മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് കൂറ്റന്‍ ക്ഷണപത്രിക.86.5 സെന്റിമീറ്റര്‍ നീളവും 20.3 സെന്റിമീറ്റര്‍ വീതിയുമുള്ളതാണ് ക്ഷണപത്രിക. പ്രസംഗിക്കുവാന്‍ 44 പേരും വിശിഷ്ട സാന്നിധ്യമായി 42 പേരുമാണ് ക്ഷണപത്രികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. മാത്യു ടി.തോമസ് രാജിവെയ്ക്കുന്നതിനു മുമ്പ് ബ്രോഷര്‍ തയ്യാറാക്കിയതിനാല്‍ അദ്ദേഹം മന്ത്രിയായി 12-ാം നമ്പറുകാരനായി സ്ഥാനം നേടി. മന്ത്രി കെ.കൃഷ്ണന്‍കുട്ടി എംഎല് എയായി 32 ാം നമ്പറുകാരനായാണ് ഇടം നേടിയത്.
വിമാനത്താവളത്തിന്റെ ആസ്ഥാനമായ മട്ടന്നൂരിര്‍ നിന്ന് മൂന്നു പേരാണ് മന്ത്രിമാര്‍ക്കു പുറമേ ബ്രോഷറില്‍ സ്ഥാനം നേടിയത്. കാലത്ത് 8 മണിക്ക് കേളിക്കൊട്ട് നടത്തുന്ന പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടിയുടെ പേരാണ് ബ്രോഷറില്‍ ആദ്യം. നഗരസഭ ചെയര്‍പേഴ്സണ്‍ അനിതാ വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് എന്നിവരാണ് മറ്റു രണ്ടു പേര്. ഡിസംബര്‍ 9 ന് നടക്കുന്ന വിമാനത്താവള ഉദ്ഘാടനത്തിന് 10,800 ചതുരശ്ര മീറ്ററില്‍ 2.67 ഏക്കര്‍ വിസ്തൃതിയുള്ള കൂറ്റന്‍ പന്തലാണ് ഒരുക്കുന്നത്. വിമാനത്താവളത്തില്‍ തുടക്കം മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവ സര്‍വ്വീസ് നടത്തും. ഗോ എയറിന് ഞായറാഴ്ചയാണ് അനുമതി ലഭിച്ചത്. സര്‍വീസിന് കരാര്‍ ഒപ്പിട്ടതും താല്പര്യം പ്രകടിപ്പിച്ചതുമായ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്, ഇന്റിഗോ, ഗോഎയര്‍, സ്പൈസ്ജറ്റ് എയര്‍വെയ്സ്, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ്, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍ എന്നീ കമ്പനികളുടെ പ്രതിനിധികള്‍ ഇതിനകം വിമാനത്താവളം സന്ദര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: