കണ്ണൂര്‍: പ്രളയാനന്തരപുനര്നിര്മ്മാണത്തിനായി തൊഴിലുറപ്പ് പദ്ധതിയെ വിവിധ വകുപ്പുകളുമായി സംയോജിപ്പ് പ്രവൃത്തികള്‍ ചെയ്യുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ സംയോജനസാധ്യതയുള്ള പദ്ധതികളുടെ അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. നഷ്ടപ്പെട്ട ആസ്തികള്‍ പുനസൃഷ്ടിക്കാനും, തൊഴില്‍ നഷ്ടമായവര്‍ക്ക് തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനും തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യമാകും.
പ്രളയാനന്തര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണം, കൃഷി, ജലസേചനം, മൃഗസംരക്ഷണം, ഫിഷറീസ്, വനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചെയ്യാവുന്നതാണ്. പ്രളയത്തില്‍ കൃഷി ഭൂമിയില്‍ അടിഞ്ഞുകൂടിയ ചെളി, മണ്ണ്, എന്നിവ മാറ്റി പ്രളയബാധിത കൃഷി ഭൂമി അഭിവൃദ്ധപ്പെടുത്തല്‍, കൃഷി നാശം നേരിട്ട തെങ്ങ്, കമുക്, റബ്ബര്‍, മാവ്, ജാതി, തുടങ്ങിയ കൃഷികള്‍ക്ക് നിലമൊരുക്കി ആവശ്യമെങ്കില്‍ തൈ നട്ടുകൊടുക്കല്, കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുന:സ്ഥാപനം എന്നിവ കൃഷി വകുപ്പുമായി ബന്ധപ്പെട്ട്് നടത്താവുന്ന പ്രവൃത്തികളാണ്.
ഗൃഹചൈതന്യം പദ്ധതി ഇനിയും നടപ്പിലാക്കാത്ത പഞ്ചായത്തുകള്‍ ഈ വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കേണ്ടതാണെന്ന് യോഗം നിര്‍ദേശിച്ചു. വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷം ജില്ലയില്‍ 25 ലക്ഷം തൈകളാണ് നട്ടുപിടപ്പിക്കാന് ലക്ഷ്യമിടുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി എത്രയും പെട്ടെന്ന് ജില്ലയില്‍ നടപ്പിലാക്കാനും തീരുമാനിച്ചു. സംസ്ഥാന മിഷന് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ടി.എം.മുഹമ്മദ് ജാ, ജില്ലാ ആസൂത്രണ സമിതിയംഗം കെ.വി.ഗോവിന്ദന്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, വകുപ്പുതല ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: