പത്തനംതിട്ട : മത വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. നിലവില്‍ കൊട്ടാരക്കര ജയിലിലാണ് രഹന.
അതിനിടെ ചോദ്യം ചെയ്യലിനായി രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച റിവ്യൂ പെറ്റീഷന് പരിഗണിക്കുന്നത് പത്തനംതിട്ട കോടതി ബുധനാഴ്ചത്തേയ്ക്കു മാറ്റി. ചോദ്യം ചെയ്യുന്നതിനായി രഹന ഫാത്തിമയെ കസ്റ്റഡിയില്‍ വിടണമെന്ന് ഇതിനു മുമ്പ് ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടുമണിക്കൂര്‍ മാത്രമാണ് നല്‍കിയത്.
ഫേസ്ബുക്കിലൂടെ മത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി. രാധാകൃഷ്ണന് നല്കിയ പരാതിയിലാണ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: