മറയൂര്‍: ഗജ കൊടുങ്കാറ്റില്‍ തമിഴ്നാട്ടില്‍ തകര്‍ന്നത് കോടികളുടെ തീപ്പെട്ടി നിര്‍മാണം. കൊടുങ്കാറ്റിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ 600 കോടി രൂപയുടെ തീപ്പെട്ടി നിര്‍മാണമാണ് ഇല്ലാതായത്.
കേരളത്തില്‍ നിന്നും തമിഴ്നാട്ടിലെ കൊടൈക്കനാല്‍ മലനിരകളില്‍ നിന്നുമാണ് തീപ്പെട്ടിക്കോലിനുള്ള മരത്തടികള്‍ എത്തുന്നത്. ഗജയ്ക്ക് ശേഷം മരത്തടികള്‍ ലഭിക്കാതായതോടെ തീപ്പെട്ടി നിര്‍മാണം പ്രതിസന്ധിയിലായി. തൂത്തുക്കുടി, നെല്ലൈ, വിരുതുനഗര്‍, ധര്‍മ്മപുരി, വേലൂര്‍ ജില്ലകളിലാണ് നിരവധി നിര്‍മാണ യൂണിറ്റുകള്‍ ഉള്ളത്.
ഈ മേഖലയില്‍ പ്രത്യക്ഷമായും പരോക്ഷമായും ഏഴ് ലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 80 ശതമാനവും സ്ത്രീകളാണ്. ഫാക്ടറി പ്രവര്‍ത്തനം നിലച്ചതോടെ സ്ത്രീകള്‍ മറ്റ് ജോലിക്കായി പോയതും തീപ്പെട്ടി ഉത്പാദനത്തെ ബാധിച്ചു. ദീപാവലി വരെ ദിവസം തോറും 40 മുതല്‍ 50 കോടി രൂപയുടെ തീപ്പെട്ടി മറ്റ് സംസ്ഥാനങ്ങളിലേക്കും തമിഴ്നാട്ടിലെ മറ്റു ജില്ലകളിലേക്കും കയറ്റി അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: