ന്യൂദല്‍ഹി: പുതിയ സീസണിലെ ഐപിഎല്‍ താരലേലം ഈ മാസം 18 ന് ജയ്പ്പൂരില്‍ നടക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അറിയിച്ചു.
ഒറ്റ ദിവസമാണ് ലേലം. മൊത്തം എഴുപത് കളിക്കാരെയാണ് ലേലം ചെയ്യുന്നത്. ഇതില്‍ അമ്പത് പേര് ഇന്ത്യക്കാരും ഇരുപത് പേര് വിദേശികളുമാണ്്. എട്ടു ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുക. കളിക്കാരെ ലേലത്തില്‍ പിടിക്കാന്‍ ഈ ടീമുകള്‍ 145.25 കോടി ചെലവഴിക്കും.
ലേലത്തിന് മുന്നോടിയായി ചില ടീമുകള്‍ ചില കളിക്കാരെ ടീമില്‍ നിലനിര്‍ത്തുകയും മറ്റ് ചിലരെ ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. യുവരാജിനെ കിങ്സ് ഇലവന് പഞ്ചാബും ഗൗതം ഗംഭീറിനെ ദല്‍ഹി ഡയര്‍ഡെവിള്‍സും തഴഞ്ഞു.
കഴിഞ്ഞ സീസണില്‍ 11.5 കോടിക്ക് ലേലത്തില്‍ പിടിച്ച ജയദേവ് ഉനദ്ഘടിനെ രാജസ്ഥാന് റോയല്‍സ് ഒഴിവാക്കി. പരിക്കേറ്റ വൃദ്ധിമാന്‍ സാഹയേയും വിന്‍ഡീസ് ട്വന്റി 20 ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്ത്വെയ്റ്റിനെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്തിയില്ല. ജെപി ഡുമിനി, ഫാസ്റ്റ്് ബൗളര്‍മാരായ പാറ്റ് കുമിന്, മുസ്താഫിസുര്‍ റഹ്മാന് എന്നിവരെ മുംബൈ ഇന്ത്യന്‍സും ഒഴിവാക്കി.
അടുത്ത വര്‍ഷം ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്‍ മത്സരങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ ഇന്ത്യക്ക് പുറത്ത് നടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: