തിരുവനന്തപുരം: സിപിഎമ്മിന്റെ തട്ടിപ്പും ഹിഡന്‍ അജണ്ടയും തിരിച്ചറിഞ്ഞ് സമുദായ സംഘടനകള്‍ കൂട്ടത്തോടെ പിന്മാറിയതോടെ വനിതാ മതില് സംഘടിപ്പിക്കാനുള്ള ദൗത്യം എല്‍ഡിഎഫ്, പ്രത്യേകിച്ച് സിപിഎം നേരിട്ട് ഏറ്റെടുത്തു. പദ്ധതി പൊളിഞ്ഞെന്നും നാണക്കേടുണ്ടാകാതിരിക്കാന്‍ ഇതുമായി മുന്നോട്ടുപോയേ മതിയാകൂയെന്നും വെളിവായതോടെയാണ് മതില് എല്‍ഡിഎഫ് ഏറ്റെടുത്തത്.
ജനുവരി ഒന്നിന് വനിതാ മതിലുണ്ടാക്കാനുള്ള പാര്‍ട്ടി തീരുമാനം, സമുദായ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് തങ്ങളുടെ തീരുമാനമായി അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രം മനസ്സിലായതോടെ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പങ്കെടുത്ത നിരവധി സംഘടനകളാണ് പിന്മാറിയത്. തട്ടിപ്പ് നേരത്തെ മനസ്സിലാക്കി എന്‍എസ്എസ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നു തന്നെ തീരുമാനിച്ചിരുന്നു. ശിവഗിരി തീര്‍ഥാടനം അട്ടിമറിക്കാനുള്ള പദ്ധതി കൂടി ഇതിലുണ്ടെന്ന് കണ്ടറിഞ്ഞ ശ്രീനാരായണീയരില്‍ വലിയൊരു വിഭാഗവും മതിലില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.
സര്‍ക്കാര്‍ ചെലവില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിക്കാനാണ് പുതിയ തീരുമാനം.നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് എന്ന പേരില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സാമൂഹിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചെയര്‍മാനാക്കി നവോത്ഥാന കമ്മിറ്റിയും രൂപീകരിച്ചു. യോഗത്തില്‍ ഉയര്‍ന്ന ആശയമായിരുന്നു വനിതാ മതില് എന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ ആശയമായിരുന്നു വനിതാ മതിലെന്ന് ശരിവയ്ക്കുന്നതാണ് ഇന്നലത്തെ ഇടതുമുന്നണി തീരുമാനം. തങ്ങളുടെ വനിതാ പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം ജാതിമത ഭേദമെന്യേ മതിലില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
ഇതിലേയ്ക്കായി എല്ലാ മണ്ഡലങ്ങളിലും വിപുലമായ സ്വാഗത സംഘം രൂപീകരിക്കും. പരിപാടിയുടെ സംഘാടനം സര്‍ക്കാരിനാണെങ്കിലും പ്രചാരണമടക്കമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുന്നത് ഇടതുമുന്നണിയാണ്. ഈ മാസം എട്ടിനു എല്ലാ ജില്ലയിലും ഇടതുമുന്നണി യോഗം ചേരും. 15ന് മുമ്പായി നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ ചേരുമെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതിനിടെ വനിതാ മതിലിന്റെ പങ്കാളിത്തത്തെ സംബന്ധിച്ച് എല്‍ഡിഎഫില്‍ തര്‍ക്കവുമുണ്ടായി. ഹൈന്ദവ വിഭാഗത്തിലെ സാമുദായിക സംഘടനകളെയാണ് മുഖ്യമന്ത്രി നവോത്ഥാന യോഗത്തില്‍ പങ്കെടുപ്പിച്ചത്. യോഗ തീരുമാന പ്രകാരം വനിതാമതിലിലും ഹൈന്ദവ വിഭാഗത്തിലെ വനിതകളെയാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. മറ്റ് മത സംഘടനകളില്‍ നവോത്ഥാന നായകരില്ലേയെന്ന് ബിജെപിയും യുഡിഎഫും ആക്ഷേപം ഉന്നയിച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ് യോഗത്തില്‍ തര്‍ക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: