കൊച്ചി: സംസ്ഥാനത്തെ നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ പാന്‍കാര്‍ഡ് നിയമങ്ങളില്‍ മാറ്റം വരുത്തി. ഇതുപ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പാന്‍കാര്‍ഡ് എടുത്തിരിക്കണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷകള്‍ 2019 മെയ് 31നകം സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
ധനമന്ത്രാലയത്തിന്റെ ഇന്‍കം ടാക്സ് റൂള്‍സ്(1962) പ്രകാരമാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. രണ്ടര ലക്ഷത്തിനു മുകളില്‍ ഇടപാടുകള്‍ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, അവകാശി, സ്ഥാപകന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇനിയും ഇല്ലാത്തവര്‍ അടുത്ത വര്‍ഷം മെയ് 31ന് മുമ്പ് പാന്‍കാര്‍ഡ് നിര്‍ബന്ധമായും എടുത്തിരിക്കണമെന്ന് പുതിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: