തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നുവെന്നുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി. കോണ്‍ഗ്രസ് അംഗം വി.ഡി സതീശനാണ് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്നും ഒരു മണി മുതല്‍ മൂന്ന് വരെയാണ് നോട്ടീസില്‍ ചര്ച്ചയുണ്ടാവുകയെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് അടിയന്തര പ്രമയം ചര്‍ച്ചയ്ക്കെടുത്തിരുന്നു. പ്രമേയം ഒന്നിച്ചാണ് നേരിട്ടതെന്നും ഇക്കാര്യത്തില്‍ കക്ഷി വ്യത്യാസമില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരുമായി സംസാരിച്ച് സമവായം ഉണ്ടാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം പ്രശ്ന പരിഹാരത്തിനായി ഇടപെട്ടിട്ടുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.
ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാരായ വി.എസ്.ശിവകുമാര്‍(കോണ്‍ഗ്രസ്), പാറയ്ക്കല്‍ അബ്ദുള്ള(മുസ്ലീംലീഗ്), ഡോ.എന്‍.ജയരാജ്(കേരള കോണ്‍ഗ്രസ് എം), എന്നിവര്‍ സത്യാഗ്രഹം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: