ന്യൂദല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ തെളിവൊന്നുമില്ലെന്ന് മിഷേലിന്റെ അഭിഭാഷക റോസ്മെരി പത്രിസി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പത്രിസി ഇത്തരത്തില്‍ വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ സഹകരണത്തോടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ അന്വേഷണം നടത്തിയെങ്കിലും മിഷേലിനെ കുറ്റക്കാരനാക്കുന്ന വിധത്തില്‍ ഒരു തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോടതിയില്‍ മിഷേലിന്റെ മറുപടിയും ഇതാകുമെന്നും പത്രിസി കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയിലാണ് മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: