തിരുവനന്തപുരം: പ്രളയാനന്തര സഹായം വൈകുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വിഴ്ചയുണ്ടായെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി സതീശന് എംഎല്‍എ ആരോപിച്ചു. പ്രളയത്തില്‍പ്പെട്ട 20 ശതമാനം പേര്‍ക്കും സഹായധനമായ 10000 രൂപ ലഭിച്ചില്ലെന്ന് വി.ഡി സതീശന് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്ക്കാലിക പരിഹാരം ഒരുക്കാനും കഴിഞ്ഞില്ല എന്നും വി.ഡി സതീശന് ആരോപിച്ചു. വ്യക്തതയില്ലാത്ത നവകേരള നിര്‍മ്മാണമാണ് നടക്കുന്നത്. മാസ്റ്റര്‍ പ്ലാനും ആക്ഷന്‍ പ്ലാനുമില്ലാതെ നവകേരള നിര്‍മ്മിതിയാണ് നടക്കുന്നതെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
ദുരിതാശ്വസത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിച്ചുവെന്ന് ബിജെപി അംഗം ഒ.രാജഗോപാല്‍ പറഞ്ഞു. അതേസമയം, സാലറി ചലഞ്ചിനെ പൊളിച്ചത് യുഡിഎഫ് ആണെന്ന് സജി ചെറിയാന് എംഎല്‍എ ആരോപിച്ചു. സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സജി ചെറിയാന് പറഞ്ഞു. ദുരിത ബാധിതര്‍ക്കുള്ള ധനസഹായം 4 ലക്ഷം രൂപയില്‍ നിന്നും ആറ് ലക്ഷമാക്കണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: