തളിപ്പറമ്പ്: യുഡിഎഫ് ഭരണത്തിലുള്ള കൂവേരി ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍നിന്നും സിപിഎം പിന്മാറി. കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. 16ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന സമയം പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് മുന്നണിയില്‍നിന്നും 21 അംഗങ്ങളാണ് പത്രിക നല്‍കിയത്. എന്നാല്‍, സിപിഎം മത്സര രംഗത്തുനിന്നും പൂര്‍ണ്ണമായും പിന്മാറി. സിപിഎമ്മിന്റെ പിന്മാറ്റം അണികളിലും മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. യുഡിഎഫ് തീരുമാനപ്രകാരം ആറ് സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ലീഗുമാണ് മത്സരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് പക്ഷത്ത് എ ഗ്രൂപ്പിന് നാല് സീറ്റും ഐ ഗ്രൂപ്പിന് രണ്ട് സീറ്റും എന്ന രീതിയില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയിട്ടുള്ളത്. ഐ ഗ്രൂപ്പിന് രണ്ട് ഡിസിസി ഭാരവാഹികള്‍ നേതൃത്വം നല്കുന്ന രണ്ട് ഗ്രൂപ്പാണ് ചപ്പാരപ്പടവിലുള്ളത്. ഇവര്‍ രണ്ടും സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ഇന്നാണ് പത്രിക പിന്‍വലിക്കേണ്ട അവസാന തിയ്യതി.
എ ഗ്രൂപ്പില്‍നിന്ന് എട്ടുപേരും ഐ ഗ്രൂപ്പില്‍നിന്ന് ആറുപേരും മുസ്ലീം ലീഗില്‍ നിന്ന് ഏഴുപേരുമാണ് പത്രിക നല്‍കിയിട്ടുള്ളത്. സൂക്ഷ്മ പരിശോധനക്ക് ശേഷം എ ഗ്രൂപ്പില്‍നിന്നും ലീഗില്‍ നിന്നും ബാക്കിയുള്ളവര്‍ പിന്മാറുമെന്നാണ് സൂചന. ഐ വിഭാഗത്തില്‍ വിട്ടുവീഴ്ചയുണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: