കണ്ണൂര്‍: കാല്‍ടെക്സ് ജംഗ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് 7ന് കോര്പ്പറേഷന് അധികൃതരും ആര്‍ടിഒയും ഓട്ടോറിക്ഷാ യൂണിയന് പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് പുനര്‍ നിര്‍ണ്ണയിക്കാന്‍ ധാരണമായി. നിലിവിലുള്ള ഓട്ടോറിക്ഷാ സ്റ്റാന്റ് നിലനില്‍ത്തി സ്ഥലം ക്രമീകരിക്കാനാണ് കഴിഞ്ഞ ദിവസം മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്. ഫുട്പാത്ത് കയ്യേറിയുള്ള ഓട്ടോസ്റ്റാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നല്കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ കാല്‍ടെക്സ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റ് മാറ്റാന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഓട്ടോറിക്ഷ ഇവിടെ നിര്‍ത്തിയിടരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്കി. ഇതില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ യൂണിയനുകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ തീരുമാനം. മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അനുരഞ്ജന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, കോര്പ്പറേഷന് സെക്രട്ടറി, ജോയിന്റ് ആര്‍ടിഒ, ട്രാഫിക് എഎസ്ഐ, എന്നിവര്‍ക്ക് പുറമെ വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പി.കൃഷ്ണന് (ബിഎംഎസ്), കെ.ജയരാജന് (സിഐടിയു), കുന്നത്ത് രാജീവ്, കെ.പി.ഗുരുദാസന് (ഐഎന്‍ടിയുസി), എന്‍.ലക്ഷ്മണന് (എസ്എടിയു) എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: