കണ്ണൂര്‍: കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം റദ്ദ് ചെയ്ത സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കേരള സ്റ്റേറ്റ് പട്ടികജനസമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കേരള പട്ടിക ജാതി/പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷനും കേരള ന്യൂനപക്ഷ കമ്മീഷനും സംവരണം നടപ്പിലാക്കണമെന്ന് വിധ് പ്രസ്താവിച്ചിട്ടുണ്ട്. ഇതിനെയാണ് സര്‍ക്കാര്‍ അട്ടിമറിച്ചത്. സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും പ്രമോഷണല്‍ റിസര്‍വേഷന്‍ നല്‍കുന്നതിന് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംവരണം നല്‍കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണത്തില്‍ ഗണ്യമായ കുറവ് വന്നുവെന്ന കണക്കാണ് ജനറല്‍ അഡ്മിനിസ്ട്രേഷന് കൗണ്‍സില്‍ നല്കിയ റിപ്പേര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസില്‍ സംരണം റദ്ദ് ചെയ്യുന്നത്. ഇത് സാമാന്യ നീതിയുടെ വെല്ലുവിളിയാണ്. ഇടതുപക്ഷ അജണ്ട അടിച്ചേല്‍പ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സംവരണ കശാപ്പിനെതിരെ ജനുവരി അവസാനവാരം തിരുവനന്തപുരത്ത് പട്ടിക വിഭാഗങ്ങളുടെ മെമ്മോറിയല്‍ സംഗമം സംഘടിപ്പിക്കും. കെപിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് കിളര്ക്കൂടിയന് ശ്രീധരന്, എം.ആര്.പുഷ്പ, ദേവര്‍ മൂപ്പന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: