കണ്ണൂര്‍: സമാധാനം നിലനില്‍ക്കുന്ന പാനൂരിലും പരിസരപ്രദേശങ്ങളിലും സിപിഎം വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടുന്നതായി സൂചന. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാനൂരിലും പരിസര പ്രദേശങ്ങളിലും സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. പാനൂരിലെ ഒരു ഏരിയാ കമ്മറ്റിയംഗവും ഒരു ജില്ലാ നേതാവുമാണ് ഇത് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ഈ ശ്രമത്തില്‍ നിന്നും താല്‍ക്കാലികമായി പിന്തിരിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി സിപിഎം നിരന്തരം പ്രകോപനം നടത്തുന്നുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായ അണിയാരത്ത് ഷാജിയെ വീട്ടില്‍ നിന്നും ഇറങ്ങുന്ന വഴിക്ക് ക്രൂരമായി മര്‍ദ്ദിച്ചു, കുനുമ്മലിലെ അമല്‍രാജിനെ പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് മര്‍ദ്ദിച്ചു, തൂവക്കുന്നിലെ നിഖിലിനെ സിപിഎം സംഘം അക്രമിച്ചു. പന്തക്കലില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ കല്ലെറിഞ്ഞു എന്ന് കള്ള പ്രചരണം നടത്തി ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു.
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പരിപാടികളിലും ശബരിമല കര്‍മ്മസമിതിയുടെ നാമജപയാത്രയിലുമുണ്ടായ ജനപങ്കാളിത്തത്തില്‍ വിറളി പൂണ്ട സിപിഎം നേതൃത്വത്തിലെ ചില നേതാക്കളാണ് ഇപ്പോള്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നത്. പാത്തിപ്പാലം, മൊകേരി ഭാഗങ്ങളില്‍ അപരിചിതരായ നിരവധിയാളുകള്‍ ക്യാമ്പ് ചെയ്യുന്നതായും വാഹനങ്ങളില്‍ കറങ്ങുന്നതായും സൂചനയുണ്ട്. ജില്ലയ്ക്ക് പുറത്തുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ഇവരെന്നും ആരോപണമുണ്ട്. സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗമായ ഒരാളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. പോലീസിനും ഈ വിവരങ്ങള്‍ നേരത്തെ ലഭിച്ചതായാണ് സൂചന. സംഘപരിവാറിലെ ചില നേതാക്കന്മാരെയുള്പ്പടെ മറ്റ് പ്രധാന പ്രവര്ത്തകരെക്കൂടെ ഈ ക്രിമിനല്‍ സംഘം ലക്ഷ്യം ചെയ്യുന്നതായുള്ള വിവരവും പോലീസിന്റെ അറിവിലുണ്ട്. സമാധാനം ആഗ്രഹിക്കുന്ന പാനൂര്‍ മേഖലയിലെ ജനങ്ങള്‍ സിപിഎം നീക്കത്തില്‍ കടുത്ത ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: