ശബരിമലയില്‍ അലഞ്ഞുതിരിയുന്ന കഴുതകള്‍ക്കുള്ള ചൈതന്യംപോലും തന്ത്രിമാര്‍ക്കില്ലെന്ന് മന്ത്രി ജി. സുധാകരന്. മന്ത്രിയുടെ പ്രസ്താവന അത്യന്തം ലജ്ജാകരം. ചിലതുകുറിക്കട്ടെ, രാവിലെതന്നെ ഇതുപോലുള്ള മന്ത്രിമാരുടെ പ്രസ്താവനകള്‍ വായനക്കാര്‍ക്ക് വായിക്കേണ്ടിവരുന്നത് കഷ്ടംതന്നെ. ഇദ്ദേഹം എന്തുതരം കവിയാണ്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറ്റിയ നേതാവാണോ? ഇദ്ദേഹത്തില്‍ നിന്ന് സമൂഹം എന്തുപ്രതീക്ഷിക്കാനാണ്? മറ്റു സമുദായംഗങ്ങളേയും സമുദായത്തേയും സമൂഹമദ്ധ്യേ അപമാനിക്കുകയാണ് ഈ മന്ത്രിയുടെ പ്രധാന ജോലി. നവോത്ഥാന പ്രചാരകനും ഇടതുമുന്നണിയുടെ കരുത്തനായ നേതാവുമാണത്രേ. ഇത്തരം മന്ത്രിമാരെ സഹിക്കേണ്ടിവരുന്നത് ജനാധിപത്യത്തിന് നാണക്കേടാണ്.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍.
മതിലുകളില്‍ ഉയര്‍ന്ന പുരോഗമനം
ജനുവരി ഒന്നാം തീയതി കേരളത്തില്‍ ഒരു വന്മതില് ഉയരാന്‍ പോവുകയാണ്. അറിഞ്ഞയിടത്തോളം ചൈനയിലും ജര്‍മ്മനിയിലുമാണ് മതിലുകള്‍ ഇതിനുമുമ്പ് ഉയര്‍ന്നത്. ജര്‍മ്മനിയിലെ മതില് പൊളിച്ചുകളഞ്ഞു. ചൈനയിലേതാവട്ടെ ഭൗതികമായ കാരണങ്ങളാല്‍ ഇന്നും നിലനില്കുന്നു. ബംഗാളിലും ത്രിപുരയിലും മിസോറാമിലുമൊക്കെ മതില് മതിലാക്കാന്‍ ഉപയോഗിക്കപ്പെട്ടവര്‍ ഇന്ന് കേരളത്തില്‍ ഹോട്ടലുകളില്‍ പാത്രം കഴുകാനും, അരിയും പരിപ്പുമൊക്കെ അരക്കാനും പൊറാട്ടയടിക്കാനും ഒക്കെ ഉപയോഗിക്കപ്പെടുന്നു. നാടിന് മാര്‍ക്സിസവും സ്റ്റാലിനിസവും സമ്മാനിച്ച ഭൗതിക പുരോഗതിക്ക് ഇതിലധികം നല്ല ഉദാഹരണങ്ങള്‍ വേറെ വേണോ?
കേരളത്തില്‍ ഈ പ്രത്യയശാസ്ത്രം ഇപ്പോള്‍ എത്തിച്ചേര്ന്നതെന്തിനാണെന്ന് ചോദിച്ചാല്‍ സുഖമായി സന്തോഷമായി ഒന്ന് ആത്മഹത്യ ചെയ്യാനാണെന്ന് നിസ്സംശയം പറയാം. കൊന്നുകൊടുക്കാമെന്ന് കരാറെടുത്തിരിക്കുകയാണെന്ന് തോന്നുന്നു നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി.
ഇനി ബുദ്ധിമുട്ടി മതില് കെട്ടിയാലോ? കഴിഞ്ഞ രണ്ടു വര്‍ഷമായി പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് അതൊരു വരമായിരിക്കും. മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ മതില് കെട്ടാന്‍ ആറ് ലക്ഷം വനിതകള്‍ വേണ്ടിവരുമെന്നാണ് അറിവുള്ളവര്‍ കണക്കാക്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ആറ് ലക്ഷം പ്രവൃത്തി ദിനം നഷ്ടം. ഇതുമൂലം ഉത്പാദനമേഖലയിലുണ്ടാവാന് സാധ്യതയുള്ള സാമ്പത്തിക നഷ്ടം വേറെ. വിപണനമേഖല നിശ്ചലമാകും. ഇങ്ങനെ എങ്ങിന് നോക്കിയാലും സംസ്ഥാനത്തെ സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും ഇരുണ്ട ഗര്‍ത്തത്തിലേക്ക് തള്ളിയിടാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഈ ഞാണിന്മേല് കളികൊണ്ട് ഭരിക്കുന്ന പാര്‍ട്ടിക്കുള്ള മെച്ചം രണ്ടാണ്. ഒന്ന്, ജനുവരി 22ന് റിട്ട് ഹര്‍ജികളും പുനഃപരിശോധനാഹര്‍ജികളും പരിഗണനയ്ക്ക് വരുമ്പോള്‍ സര്‍ക്കാരിന്റെ നിലപാടാണ് ശരിയെന്നും സര്‍ക്കാരിന്റെ നിലപാടിന് അഭൂതപൂര്‍വ്വമായ പിന്തുണയുണ്ടെന്നും സമര്‍ത്ഥിക്കാം. രണ്ട്, അഥവാ പരാജയപ്പെട്ടാല്‍ തനിക്ക് ശേഷം പ്രളയം എന്ന സിദ്ധാന്തമനുസരിച്ച് ഇപ്പോള്‍ കുപ്പായം തയ്പിച്ചുവെച്ചവരെ യൊക്കെ തൂക്കാം.
-ക്യാപ്റ്റന്‍ കെ. വേലായുധന്, കോഴിക്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: