മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ 3.10ന് ജിദ്ദയില്‍ നിന്ന് 211 യാത്രക്കാരുമായി പുറപ്പെട്ട സൗദി എയര്‍ലൈന്‍സിന്റെ എസ്വി 746 എയര്‍ ബസ് വിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തി. വിമാനത്തെ വാട്ടര്‍സല്യൂട്ട് നല്കി സ്വീകരിച്ചു.
യാത്രക്കാരെ എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്, പി.വി. അബ്ദുല്‍വഹാബ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസറാവു, വിമാനക്കമ്പനി പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അ അല്‍സാഥി, സൗദി എയര്‍ലൈന്‍സ് അസി. വൈസ് പ്രസിഡന്റ് നവാഫ് അല്‍ ജക്തൂമി, കണ്ട്രി മാനേജര്‍മാരായ ഇബ്രാഹിം അല്‍ കൂബി, ഹാനി ഉല് ജുലു എന്നിവരുമെത്തി. കേക്ക് മുറിച്ചും യാത്രക്കാര്‍ക്ക് ഉപഹാരം നല്‍കിയും സൗദി എയര്‍ലൈന്‍സും ആഘോഷത്തില്‍ പങ്കാളികളായി. വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മധുരപലഹാരങ്ങള്‍ നല്‍കിയാണ് വരവേറ്റത്. ഉച്ചയ്ക്ക് 1.10ന് ജിദ്ദയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ ഫ്ളാഗ് ഓഫ് എയര്‍പോര്‍ട്ട് ഉപദേശകസമിതി ചെയര്മാന് പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഇന്നലത്തെ സര്‍വീസ് ഉള്‍പ്പെടെ ജിദ്ദയിലേക്ക് ഈ മാസം നാല് സര്‍വീസുകളും റിയാദിലേക്ക് മൂന്ന് സര്വീസുകളം സൗദി എയര്‍ലൈന്‍സ് നടത്തു.
റിയാദിലേക്കുള്ള ആദ്യ സര്‍വീസ് നാളെയാണ്. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുളള സര്‍വീസുകള്‍. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും സര്‍വീസുണ്ടാകും. ജനുവരിയില്‍ ഷെഡ്യൂള്‍ മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: