വാഷിംഗ്ടണ്‍: ജപ്പാന് തീരത്തിനു സമീപം പരിശീലന പറക്കലിനിടെ യുഎസിന്റെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തില്‍ ഏഴ് മറൈന്‍ ഉദ്യോഗസ്ഥരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എഫ്-18 ഫൈറ്റര്‍ ജെറ്റില്‍ രണ്ടുപേരും സി-130 ടാങ്കറില്‍ അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: